രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് കൂടിയിരിക്കുന്നത്. ജൂണ്‍ ഏഴ് മുതല്‍ 14 വരെ എട്ടു ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് നാലു രൂപ 41 പെസയും പെട്രോളിന് 4 രൂപ 53 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്.
83 ദിവസത്തിനു ശേഷം ഈയടുത്താണ് പ്രതിദിന ഇന്ധന വില പുനര്‍ നിര്‍ണയം പുനരാരംഭിച്ചത്. രാജ്യാന്തരവിപണിയില്‍ എണ്ണവിലകൂടിയെന്ന പേരില്‍ ഈ മാസം ഏഴുമുതലാണ് വിലകൂട്ടിത്തുടങ്ങിയത്. ആദ്യ ദിവസം 60 പൈസ കൂട്ടിയതിനു പിന്നാലെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇത് തുടരുകയായിരുന്നു ഉണ്ടായത്.
ലോക്ക് ഡൗണ്‍ കാലത്ത് പാചക വാതകത്തിന്റെയും വിമാന ഇന്ധനത്തിന്റെയും വില പുനര്‍ നിര്‍ണയിച്ചിരുന്നെങ്കിലും പെട്രോള്‍, ഡീസല്‍ വില നേരത്തെയുള്ളത് തുടരുകയായിരുന്നു ചെയ്തിരുന്നത്.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഇന്ധന വിലവര്‍ധനവ് അവശ്യസാധനങ്ങളുടെ വില വര്‍ധനവിനും കാരണമാക്കുന്നു. ഇന്നത്തെ വര്‍ധനയോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് വില 75.92 ആയി. ഡീസല്‍ വില 70.08 രൂപയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക