വിഷാദം എന്ന രോഗാവസ്ഥയെക്കുറിച്ചും അതിനെത്തുടര്‍ന്ന് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ചും പല തവണ മനസ്സുതുറന്ന ബോളിവുഡ് നടിയാണ് ദീപിക പദുകോണ്‍. ഇപ്പോഴിതാ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയും തുടർസംഭവങ്ങളും വിഷാദരോഗത്തെപ്പറ്റി സജീവ ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.
കടുത്ത വിഷാദരോഗത്താൽ കഷ്ടപ്പെടുകയായിരുന്നു സുശാന്ത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സുഹൃത്തുക്കളുടെ സഹായം എന്തുകൊണ്ട് സുശാന്ത് തേടിയില്ല എന്ന സംശയവും പലരും പങ്കുവച്ചു. എന്നാല്‍ വിഷാദരോഗാവസ്ഥയിൽ മറ്റുള്ളവരുടെ സഹായം തേടാത്തതിൽ തെറ്റ് പറയാൻ കഴിയില്ലെന്ന് സ്വന്തം അനുഭവത്തിലൂടെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ദീപിക.
ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇക്കാര്യം തുറന്നു പറയുന്നത്. ദീപികയും വിഷാദരോഗത്തില്‍ നിന്ന് കരകയറിയ വ്യക്തിയാണ്. മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് സഹായങ്ങള്‍ നല്കുന്ന ഒരു സംഘടനയും ദീപിക നടത്തുന്നുണ്ട്.
‘സംസാരിക്കൂ, പങ്കുവയ്ക്കു, പ്രകടിപ്പിക്കൂ, സഹായം തേടൂ…’ എന്നാണ് താരം വിഷാദത്തിനടിമയായവരോട് തന്റെ പോസ്റ്റിലൂടെ പറയുന്നത്. ‘മാനസികസമ്മര്‍ദ്ദം അനുഭവിച്ച വ്യക്തിയെന്ന നിലയില്‍ മറ്റുള്ളവരുടെ സഹായം തേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയാൻ എനിക്ക് കഴിയില്ല. എങ്കിലും സംസാരിക്കണം, പങ്കുവയ്ക്കണം, പ്രകടിപ്പിക്കണം, സഹായം തേടണം. ഓര്‍ക്കുക, നമ്മള് ഒരിക്കലും ഒറ്റയ്ക്കല്ല. ഇതില്‍ നമ്മളെല്ലാവരും ഒന്നിച്ചാണ്. ഏറ്റവും വലുത് പ്രതീക്ഷയാണ്’ – ദീപിക കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക