നടൻ ചെമ്പൻ വിനോദിന്റെ രണ്ടാം വിവാഹ വാർത്ത സോഷ്യൽ മീഡിയ വൻ തോതിലാണ് ആഷോഷമാക്കിയത്. ചെമ്പനെ എതിർത്തും അനുകൂലിച്ചും ഇരു ചേരിതിരിഞ്ഞ വാക്പോരാട്ടം ദിവസങ്ങൾ നീണ്ടു നിന്നു. കിളവന് കല്യാണം എന്ന രീതിയിലൊക്കെ രൂക്ഷമായ ഭാഷയിലാണ് ചെമ്പൻ വിനോദിനെ ചിലർ പരിഹസിച്ചത്. പരിഹാസത്തിന്റെ അതിർവരമ്പുകൾ ലംഘിച്ച എല്ലാ വിമർശനങ്ങളെയും ചെമ്പൻ വിനോദ് നിശബ്ദമായി നേരിട്ടു. വിമർശിക്കുന്നവരോട് തെല്ലും പരിഭവമില്ലാതെ ചെമ്പനും ഭാര്യ മറിയവും ജീവിച്ചു കാണിക്കുകയാണ് സന്തോഷത്തോടെ.
ലോക്ഡൗണ്‍ കാലത്ത് തികച്ചും അപ്രതീക്ഷമായാണ് താരത്തിന്റെ വിവാഹം നടന്നത്. ഇരുപത്തിയഞ്ചു വയസ്സുള്ള പ്രായപൂർത്തിയായ വകതിരിവുള്ള ഒരു പെൺകുട്ടിക്ക് തന്റെ ജീവിതത്തില്‍ തീരുമാനം എടുക്കാന്‍ പ്രാപ്തി ആയിട്ടുണ്ടെന്നായിരുന്നു ചെമ്പൻ വിനോദിന്റ ആദ്യ പ്രതികരണം. മറിയം എടുത്ത ഉറച്ച തീരുമാനമാണിത് . സമൂഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിട്ടുകളയണമെന്നും മറ്റുള്ളവരുടെ ജീവിതത്തില്‍ ചുമ്മാ കടന്നു കയറുന്നത് ബോറാണെന്നും ചെമ്പന്‍ വിനോദ് കൂട്ടിചേര്‍ത്തു.
പതിനേഴ് വയസ്സിന്റെ വ്യത്യാസം ഇരുവരും തമ്മില്‍ ഉണ്ട്, എന്തും തുറന്നു പറയാവുന്ന വളരെ ഒത്തുപോകാന്‍ കഴിയുന്ന വ്യക്തിയാണ് ചെമ്പന്‍ വിനോദ് എന്നാണ് മറിയത്തിന്റെ അഭിപ്രായം. എന്റെ സങ്കല്പത്തിലുള്ള ആളാണ് മറിയമെന്നും താരം പറഞ്ഞു. മനസ്സുകൊണ്ട് ഒത്തുപോകാന്‍ കഴിയുന്ന ആളാകണം പങ്കാളി എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ തന്നെ ഒരാളെ ലഭിച്ചുവെന്നും താരം പറഞ്ഞു. പ്രായം കൂടി എന്ന പേരില്‍ അദ്ദേഹത്തെ നഷ്ടപ്പെടുത്താന്‍ പറ്റുമായിരുന്നില്ല എന്നാണ് വിമര്‍ശകരോട് മറിയത്തിന് പറയാനുള്ളത്. എന്തായാലും അവർ ജീവിച്ചു കാണിക്കുകയാണ്. സന്തോഷമായി. അവരെ വിമർശിച്ച സമൂഹത്തിന് മുന്നിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക