സിക്കിം, അരുണാചല്‍ മേഖലകളിലും ചൈന കടന്നുകയറിയെന്ന് റിപ്പോര്‍ട്ടുകള്‍. 3488 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണ രേഖയുടെ (എല്‍എസി) കിഴക്കന്‍ സെക്ടര്‍ തീര്‍ത്തും സംഘര്‍ഷാവസ്ഥയിലാണ്. അതിനിടെ ദോക് ലായിലേക്ക് ചൈനീസ് സേന വീണ്ടും കയറിയെന്ന് യുഎസ് മാധ്യമങ്ങളില്‍ നിന്നു വിവരം ലഭിച്ചതായി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി പ്രതികരിച്ചു. ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പ്രദേശത്തു പ്രശ്നം സൃഷ്ടിച്ചു ശ്രദ്ധതിരിച്ച ശേഷം മറ്റിടങ്ങളില്‍ കടന്നുകയറാന്‍ ശ്രമിക്കുന്നത് ചൈനയുടെ രീതിയാണ്.
അതിനിടെ ദോക് ലായില്‍ ഉള്‍പ്പെടെ കര്‍ശന ജാഗ്രത പാലിക്കാന്‍ അതിര്‍ത്തിയിലെ സേനാംഗങ്ങള്‍ക്കു നിര്‍ദ്ദേശം നല്കി. ബംഗാളിലെ സിലിഗുഡി ആസ്ഥാനമായുള്ള 33 കോര്‍, അസമിലെ തേസ്പുരിലുള്ള 4 കോര്‍, നാഗാലന്‍ഡിലെ ദിമാപുരിലുള്ള 3 കോര്‍ സേനാ സംഘങ്ങള്‍ക്കാണ് കിഴക്കന്‍ സെക്ടറിന്റെ സുരക്ഷാചുമതല. സിക്കിം അതിര്‍ത്തിയോടു ചേര്‍ന്ന് ഇന്ത്യ ചൈന ഭൂട്ടാന് മുക്കവലയായ ദോക് ലായില്‍ 2017ല്‍ ചൈന കടന്നുകയറ്റ ശ്രമങ്ങള്‍ നടത്തിയിരുന്നു. അന്ന് 71 നാള് നീണ്ട സംഘര്‍ഷത്തിനൊടുവില്‍ ഇന്ത്യയുടെ ശക്തമായ പ്രതിരോധത്തെത്തുടര്‍ന്ന് അവര്‍ക്കു പിന്മാറേണ്ടി വന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഈ സ്ഥിതി വീണ്ടും ഉണ്ടാകുമോ എന്ന് ഭയക്കുന്നുണ്ട്.
ചൈനാ അതിര്‍ത്തിയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) ഇടപെടല്രീതിയില് മാറ്റംവരുത്തി ഇന്ത്യന്‍ സൈന്യം കര്‍ശന നിലപാടുകള്‍ എടുത്തിയിരുന്നു. ‘അസാധാരണമായ’ സാഹചര്യങ്ങളില്‍ തോക്കുകളുടെ ഉപയോഗം അനുവദിക്കുന്നതിന് ഫീല്‍ഡ് കമാന്‍ഡര്‍മാരെ അധികാരപ്പെടുത്തിക്കൊണ്ടാണ് മാറ്റം. പ്രകോപനം ഉണ്ടായാല്‍ തിരിച്ചടി നല്‍കുന്നതിനും കരസേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇത്. ഇത് ചൈനയ്ക്ക് പിടിച്ചിട്ടില്ല. ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കത്തിനെതിരെ ചൈന രംഗത്തുവന്നു. ഇതു കരാറിന്റെ ഗുരുതരമായ ലംഘനമാണ്, അത്തരം നടപടികള്‍ക്ക് ഇന്ത്യന്‍ പക്ഷം കനത്ത വില നല്‍കേണ്ടിവരുമെന്ന് ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ഹു ഷിജിന് പറഞ്ഞു.
ഇന്ത്യയുമായി സൈനികശക്തി താരതമ്യപ്പെടുത്തുമ്ബോള്‍ ചൈന അല്പം പിന്നില്‍ നില്‍ക്കുന്നത് നാവികസേനയിസാണ്. അതു മറികടക്കാനായി 5 രാജ്യങ്ങളില്‍ അവര്‍ തുറമുഖങ്ങള്‍ വാടകയ്ക്ക് എടുക്കുകയും വികസിപ്പിക്കുകയുമാണ്. ഒപ്പം മ്യാന്മറില് നിന്ന് വാങ്ങിയ കോകോ ദ്വീപുകളില്‍ വലിയൊരു വിമാനത്താവളം പണിയുകയും വ്യോമനിരീക്ഷണ കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. ഈ സൈനിക താവളങ്ങളില്‍ എല്ലാം ചൈന ജാഗ്രത തുടരുകയാണ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരേ ചൈനീസ് പട്ടാളം തുടര്‍ച്ചയായി നടത്തുന്ന അക്രമങ്ങളെ ചെറുക്കുന്നതിനായി സൈനികര്‍ക്ക് പ്രത്യേക സുരക്ഷാ കവചങ്ങള്‍ നല്കുവാനുള്ള ആലോചനയിലാണ് പ്രതിരോധ വകുപ്പ്.
കഴിഞ്ഞ ദിവസം ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിയില്‍ ചൈനീസ് പ്രകോപനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ഇവര്‍ക്കെല്ലം നെഞ്ചിലും മറ്റും ആണികള്‍ തറച്ച കമ്ബികള്‍ ഉപയോഗിച്ച് നടത്തിയ മര്‍ദനത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. ഇതിനേത്തുടര്‍ന്നാണ് ഇത്തരം സാഹചര്യങ്ങളില്‍ ഗുരുതര പരിക്ക് ഉണ്ടാവാതിരിക്കുന്നതിനായി പ്രത്യേക സുരക്ഷാ കവചങ്ങള്‍ നല്കുവാന് തീരുമാനമെടുക്കുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ മുംബൈ ആസ്ഥാനമായ വിതരണക്കാരില്‍ നിന്ന് 500 സെറ്റ് ഫുള്‍ ബോഡി പ്രൊട്ടക്ടറുകള്‍ സൈന്യം വാങ്ങി. ഇവ എല്‍എസിയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് വിതരണം ചെയ്യുവാനാണ് തീരുമാനം. താരതമ്യേന ഭാരം കുറഞ്ഞ സുരക്ഷ കവചം ധരിക്കുന്നതിനാല്‍ സൈനികര്‍ക്ക് കല്ലുകളും മറ്റ് മൂര്‍ച്ചയുള്ള വസ്തുക്കളും കൊണ്ടുള്ള ആക്രമണത്തില്‍ നിന്ന് രക്ഷനേടാനാകും.
അതിര്‍ത്തിയിലുണ്ടാകുന്ന വാക്കുതര്‍ക്കങ്ങള്‍ പലപ്പോഴും കല്ലേറില്‍ കലാശിക്കാറുണ്ടെന്ന് സൈനിക കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. സംഘട്ടനങ്ങളില്‍ സേനകള്‍ ഉപയോഗിക്കുന്ന പ്രധാന ആയുധമാണു കല്ല്. എന്നാല്‍, ആക്രമണത്തിനായി കരുതിക്കൂട്ടിയെത്തിയ ചൈനീസ് സേന ആണിതറച്ച കമ്ബികള്‍ ഉപയോഗിച്ച് കേണല്‍ സന്തോഷിനെയും സംഘത്തെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. വയര്‍ലസില്‍ വിവരം ലഭിച്ചതോടെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ നിന്നു കൂടുതല്‍ സൈനികര്‍ സംഭവസ്ഥലത്തേക്കു കുതിച്ചെത്തി. തുടര്‍ന്നു നടന്ന കൂട്ടസംഘര്‍ഷത്തിലാണ് ഇരുഭാഗങ്ങളിലേയും സൈനികര്‍ കൊല്ലപ്പെട്ടത്. ഇതിനേത്തുടര്‍ന്ന് കൂടുതല്‍ സൈന്യത്തേയും ഇന്ത്യ ഈ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് അതിര്‍ത്തിയില്‍ തോക്ക് ഉപയോഗിക്കാനും സേനയ്ക്ക് അനുമതി നല്‍കിയത്. 1996ലും 2005ലും ഒപ്പുവച്ച കരാറുകള്‍ അനുസരിച്ചായിരുന്നു ഇതുവരെയുള്ള എല്‍എസിയിലെ ഇടപെടല്‍ രീതി. ഇരുരാജ്യങ്ങളും പരസ്പരം വെടിയുതിര്‍ക്കുകയോ എല്‍എസിയുടെ ഇരുവശത്തുനിന്നും രണ്ടു കിലോമീറ്ററിനുള്ളില്‍ സ്ഫോടകവസ്തുക്കളോ തോക്കുകളോ ഉപയോഗിക്കരുതെന്നുമായിരുന്നു കരാര്‍. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിയമങ്ങളില്‍ മാറ്റം വരുന്നത്.
ഗല്‍വാന്‍വാലിക്ക് മേല്‍ പുതിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ചൈനീസ് നടപടി സ്വീകാര്യമെല്ലന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ചൈനയുടെ മുന്‍നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ വാദം. ഗല്‍വാന്‍വാലി അടക്കമുള്ള ഇന്ത്യ-ചൈന അതിര്‍ത്തിയിലെ എല്‍എസി സംബന്ധിച്ച് ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ്ണ ധാരണയുണ്ട്. ഗല്‍വാന്‍വാലിയിലടക്കമുള്ള എല്‍എസിയില്‍ ഇന്ത്യന്‍ സൈന്യം കരുതലോടെ തന്നെയുണ്ടാകും. ചൈനീസ് വിദേശകാര്യവക്താവിന് നല്കിയ മറുപടിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
എല്‍എസിയില്‍ ഒരിടത്തും ഇന്ത്യന്‍ സൈന്യം യാതൊരു ഏകപക്ഷീയ നടപടിയും സ്വീകരിച്ചിട്ടില്ല. കാലങ്ങളായി ഇന്ത്യന്‍ സൈന്യം പട്രോളിങ് നടത്തുന്ന പ്രദേശങ്ങളാണിവയൊക്കെ. എല്‍എസിയിലെ ഇന്ത്യന്‍ ഭാഗത്താണ് അടിസ്ഥാന സൗകര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക