കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ പുതിയ അധ്യാനവര്‍ഷം തുടങ്ങാന്‍ സമയം കഴിഞ്ഞിട്ടം സ്കൂളുകള്‍ തുറക്കാതായതോടെ രാജ്യത്തെ പല സ്വാകാര്യ സ്കൂളുകളിലേയും അധ്യാപകരുടെ വരുമാന മാര്‍ഗം നിലച്ച അവസ്ഥയാണ്. സ്വാകാര്യ സ്കൂളുകളില്‍ ജോലി നോക്കിയിരുന്ന അധ്യാപകര്‍ പലരും മറ്റ് ജോലികള്‍ തേടി പോയി. അത്തരത്തിലൊരു അധ്യാപകന്റെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്.
സോഷ്യല്‍ സയന്‍സ് അധ്യാപകനും സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പാളുമായ രാംബാബു മരഗാനി എന്ന അദ്ധ്യാപകനാണ് ജീവിക്കാന്‍ വേണ്ടി തട്ടുകടയെ ആശ്രയിച്ചിരിക്കുന്നത്. രാംബാബുവും ഭാര്യയുമാണ് തട്ടുകടയുടെ നടത്തിപ്പുകാര്‍. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ സ്കൂള്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന രാംബാബു തെലങ്കാനയിലെ ഖമ്മം സ്വദേശിയാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കുടുംബത്തോടൊപ്പം നാട്ടിലേക്ക് വരുകയായിരുന്നു.
സ്കൂള്‍ തുറക്കുന്നതിന് അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മറ്റുള്ളവരെ ആശ്രയിക്കാതെ തട്ടുകടയില്‍ ഇഡലിയും ‚ദോശയും വടയും വിറ്റ് രാംബാബു അധ്വാനിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
Telangana: Rambabu Maragani, who was a teacher at a private school in Khammam, is now running a food cart with his wife, after he lost his job due to COVID19 pandemic. He says, "Do not depend on anyone. Stand on your own feet". pic.twitter.com/ZgUAygHurG
— ANI (@ANI) June 23, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക