ഇന്ത്യയിൽ ലോകകപ്പ് ക്രിക്കറ്റ് കളിക്കാൻ വരുന്നതിന് സുരക്ഷ, വീസ എന്നീ കാര്യങ്ങളിൽ ബിസിസിഐയുടെ ഉറപ്പ് വേണമെന്ന് ആവശ്യപ്പെട്ട പാക്കിസ്ഥാന് മറുപടിയുമായി ബിസിസിഐ. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽനിന്ന് ‘ഭീകരാക്രമണം ഉണ്ടാകില്ലെന്ന ഉറപ്പ്’ വേണമെന്നാണ് ബിസിസിഐ പ്രതിനിധി ഇതിനു മറുപടിയായി ആവശ്യപ്പെട്ടത്.
മത്സരങ്ങളുടെ നടത്തിപ്പിൽ സർക്കാർ ഇടപെടല്‍ പാടില്ലെന്നാണ് ഐസിസി ചട്ടം. ക്രിക്കറ്റ് ബോർഡുകളുടെ കാര്യത്തിലും അതു ബാധകമാണ്. സർക്കാരിന്റെ നടത്തിപ്പിൽ ബോര്‍ഡും ഇടപെടരുതെന്നാണ്– ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.
മക്കൾ നെഞ്ചിൽ ചിത്രം വരച്ചതിന്റെ പേരിൽ ഇപ്പോൾ കേസും കോലാഹലവുമായി വരുന്നത് വർഗീയ കോമരങ്ങളെന്ന് രഹ്ന
ബിസിസിഐയിൽനിന്ന് വീസ വിഷയത്തില്‍ ഉറപ്പ് ചോദിക്കുന്നതിനു മുൻപ് അതിർത്തിയിൽ പ്രശ്നങ്ങളില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് എഴുതി ഉറപ്പ് നൽകണം. പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് കടന്നാക്രമണം ഇല്ല, വെടിനിർത്തൽ കരാർ ലംഘനങ്ങൾ ഇല്ല, പാക്കിസ്ഥാനിൽനിന്ന് ഇന്ത്യൻ മണ്ണിലേക്ക് ഭീകരപ്രവർത്തനങ്ങൾ നടക്കുന്നില്ല, പുല്‍വാമയിലേതുപോലുള്ള ആക്രമണങ്ങൾ ഇനിയുണ്ടാകില്ല– ഈ കാര്യങ്ങൾ പാക്കിസ്ഥാൻ സർക്കാർ ഉറപ്പാക്കുമെന്ന് പാക്കിസ്ഥാന് ക്രിക്കറ്റ് ബോർഡ് എഴുതി നൽകാമോ– ബിസിസിഐ പ്രതിനിധി വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടു പ്രതികരിച്ചു.
ക്രിക്കറ്റ് ബോർഡുകളുടെ പ്രവർത്തന കാര്യത്തിൽ ഐസിസിയുടെ നിയമം മനസ്സിലാക്കാൻ പാക്കിസ്ഥാൻ തയാറാകണം. ഇന്ത്യയുടെ താൽപര്യങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന ഏജന്റിനെപ്പോലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പെരുമാറരുത്. ഇന്ത്യ മികച്ച രാജ്യമാണ്. ഏറ്റവും സന്തുലിതമായിതന്നെ കാര്യങ്ങളിൽ പ്രവർത്തിക്കും– ബിസിസിഐ പ്രതിനിധി പറഞ്ഞു. ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാൻ വരുന്നതിന് വീസ, സുരക്ഷാ കാര്യങ്ങളിൽ ബിസിസിഐ ഉറപ്പ് നൽകണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക