ന്യൂഡല്‍ഹി : 2020 സാമ്പത്തിക വര്‍ഷത്തേയ്ക്ക് നിശ്ചയിച്ച ഇപിഎഫിന്റെ പലിശ 8.5 ശതമാനത്തില്‍ നിന്ന് കുറച്ചേക്കും.
നിക്ഷേപത്തില്‍ നിന്ന് ലഭിച്ച ആദായത്തില്‍ കുറവു വന്നതും കഴിഞ്ഞമാസങ്ങളില്‍ അംഗങ്ങള്‍ വന്‍തോതില്‍ പണം പിന്‍ലിച്ചതുമാണ് കാരണം. പലിശനിരക്ക് കുറച്ചാല്‍ ആറുകോടി വരിക്കാരെയാണ് ബാധിക്കുക.
മാര്‍ച്ച് ആദ്യ ആഴ്ചയിലാണ് 8.5 ശതമാനം പലിശ പ്രഖ്യാപിച്ചത്. എന്നാല്‍ കേന്ദ്ര ധനമന്ത്രാലയം അതിന് ഇനിയും അനുമതി നല്‍കിയിട്ടില്ല. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍മാത്രമെ തൊഴില്‍ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക