ലോക്ക് ഡൗണിനു ശേഷം ഹോളിവുഡ് പ്രേക്ഷകരെ വീണ്ടും തീയേറ്ററുകളിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ക്രിസ്റ്റഫര്‍ നോളൻ ചിത്രം ടെനറ്റിന്റെ റിലീസ് നീട്ടി. ഇത് രണ്ടാമത്തെ തവണയാണ് ഈ വര്‍ഷത്തെ ഏറ്റവും പ്രധാന ഹോളിവുഡ് റിലീസുകളില്‍ ഒന്നായ ചിത്രത്തിന്റെ റിലീസ് നീട്ടിയിരിക്കുന്നത്.
നീ വാ എൻ ആറുമുഖ, സുരേഷ് ഗോപിക്ക് ജന്മദിനത്തിൽ സമര്‍പ്പണമായി കവര്‍ ഡാൻസുമായി രചന നാരായണൻകുട്ടി
ജൂലൈ 17ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം പിന്നീട് ജൂലൈ 31ലേക്ക് നീട്ടിയിരുന്നു. ഈ തീയ്യതിയാണ് വീണ്ടും മാറ്റിയിരിക്കുന്നത്. ഓഗസ്റ്റ് 12 ആണ് പുതിയ റിലീസ് തീയ്യതി.
ന്യൂയോര്‍ക്ക് സംസ്ഥാനത്ത് അണ്‍ലോക്കിംഗിന്റെ നാലാം ഘട്ടത്തില്‍ തുറക്കുന്നവയുടെ കൂട്ടത്തില്‍ തീയേറ്ററുകൾ ഉൾപ്പെടില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 200 മില്യണ്‍ ഡോളറാണ് ടെനറ്റിന്റെ നിര്‍മ്മാണച്ചെലവ്. ഇത്രയും വലിയ ബജറ്റിലെത്തുന്ന ഒരു സിനിമയ്ക്ക് ന്യൂയോര്‍ക്കിലും ലോസ് ഏഞ്ചലസിലും തീയേറ്ററുകള്‍ കിട്ടാത്ത പക്ഷം വരുമാനത്തില്‍ സംഭവിക്കുന്ന ഇടിവാണ് വാര്‍ണര്‍ ബ്രദേഴ്സിനെ റിലീസ് നീട്ടാന്‍ പ്രധാനമായും പ്രേരിപ്പിച്ചിരിക്കുന്നത്. അതേസമയം ജൂലായിൽ തിയേറ്ററുകൾ തുറന്നാലും ആളുകൾ തിയേറ്ററുകളിലേക്ക് എത്തുമോ എന്ന ആശങ്കയും നില നിൽക്കുന്നുണ്ട്.
സംവിധായകനില്‍ നിന്നും ഇനി ഛായാഗ്രഹണത്തിലേക്ക്..; കാരണം വെളിപ്പെടുത്തി ആഷിഖ് അബു
പ്രതികരിക്കാൻ ഇവിടെ എഴുതുക