ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ മുന്നണി രൂപീകരിച്ചു മത്സരിക്കുമെന്നു മുൻ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. ശക്തമായ എന്‍.ഡി.എ വിരുദ്ധ മുന്നണിയെന്ന പ്രഖ്യാപനമാണ് യശ്വന്ത് സിന്‍ഹ നടത്തിയത്. ലാലുപ്രസാദ് യാദവിന്റെ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്ത പശ്ചാത്തലത്തിലാണ് നീക്കം. കഴിഞ്ഞ കുറെയേറെ ദിവസങ്ങളായി യശ്വന്ത് സിന്‍ഹ ബീഹാറിലുണ്ട്. ഇതിനിടെ നിരവധി രാഷ്ട്രീയ നേതാക്കളെ കാണുകയും തെരഞ്ഞെടുപ്പിനുള്ള കുറിച്ചുള്ള ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്. മുന്‍ എം.പി അരുണ്‍ കുമാര്‍, മുന്‍ എം.പി നാഗ്മനി, മുന്‍ സംസ്ഥാന മന്ത്രി നരേന്ദ്ര സിങ്, മുന്‍ ആര്.ജെ.ഡി എം.പി ദേവേന്ദ്ര യാദവ് എന്നിവര്‍ യശ്വന്ത് സിന്ഹയ്ക്കൊപ്പമുണ്ട്.
എന്‍.ഡി.എയ്ക്കെതിരെയാണ് തങ്ങളുടെ പോരാട്ടം. ആരൊക്കെയാണോ എന്‍.ഡി.എയ്ക്കെതിരെ നില്‍ക്കുന്നത്. അവരെയൊക്കെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അതെങ്ങനെ മുന്നോട്ട് പോവും എന്ന് പറയുവാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചുവെന്നും യശ്വന്ത് സിന്‍ഹ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക