കമാൻഡര്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാൻ. ട്രംപിനെ പിടികൂടാൻ സഹായിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഇറാൻ ഇന്റർപോളിനോട് സഹായം തേടിയിട്ടുണ്ട്. കൊലപാതകക്കുറ്റവും ഭീകരവാദക്കുറ്റവും ചുമത്തി ഡോണൾഡ് ട്രംപ് ഉൾപ്പെടെ മുപ്പതുപേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും ട്രംപിന് എതിരെയുള്ള കേസ് തുടരുമെന്നുമാണ് ഇറാൻ അറിയിച്ചിരിക്കുന്നത്.
ട്രംപിനെ അറസ്റ്റ് ചെയ്യുന്നതിനായി കൊടുംകുറ്റവാളികള്‍ക്ക് ഏര്‍പ്പെടുത്തുന്ന റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കണമെന്നും ഇന്റർപോളിനോട് ഇറാൻ ആവശ്യപ്പെട്ടു. ജനുവരി മൂന്നിന് ബഗ്ദാദിലെത്തിയ ഖാസിം സുലൈമാനി യു.എസ് സേനയുടെ ആളില്ലാ വിമാനം നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത്. പ്രസിഡൻറ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണമെന്ന് പെന്റഗൺ വ്യക്തമാക്കിയിരുന്നു.
ഫേസ്ബുക്കിലെ ആ പ്രശ്നവും പരിഹരിക്കപ്പെടുന്നു; പഴയ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്ക് ജാഗ്രത
പ്രതികരിക്കാൻ ഇവിടെ എഴുതുക