തിരുവനന്തപുരം: തലസ്ഥാനത്ത് കോര്പ്പറേഷന് പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ശക്തമാക്കി പോലീസ്. സമ്ബര്‍ക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് തലസ്ഥാനത്തെ നഗരസഭാ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ലോക്ക്ഡൗണിന്റെ രണ്ടാം ദിവസവും കര്‍ശന നിയന്ത്രണം തുടരുകയാണ്.
നഗരസഭയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം കര്‍ശന പൊലീസ് നിരീക്ഷണത്തിലാണ്. അവശ്യ സേവനങ്ങള്‍ക്കായി പോകുന്നവരെ മാത്രമാണ് നഗരത്തിലേക്ക് അനുവദിക്കുന്നത്. ഇന്ന് നഗരത്തില്‍ നാല് മണിക്കൂര്‍ ഇളവ് അനുവദിച്ചിരുന്നു. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി ഏഴ് മണി മുതല്‍ പതിനൊന്ന് മണി വരെയാണ് ഇളവ് അനുവദിച്ചത്. തുറന്ന് പ്രവര്‍ത്തിച്ച കടകളില്‍ എത്തുന്നവര്‍ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നു എന്നതും ഉറപ്പ് വരുത്തേണ്ടത് സ്ഥാപനങ്ങളാണ്. ഇക്കാര്യം പാലിക്കുന്നുണ്ടോയെന്ന് പൊലീസ് കര്‍ശനമായി പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക