ഇംഗ്ലീഷ് നന്നായി ഉപയോഗിക്കുന്നതായിരുന്നു സ്വപ്നയുടെ കരുത്ത്. സ്വപ്നാ സുരേഷ് തിരുവനന്തപുരത്തെത്തുന്നത് ട്രാവല്‍ ഏജന്‍സിയില്‍ ജീവനക്കാരിയായി. നെയ്യാറ്റിന്‍കര സ്വദേശിയായ സ്വപ്നയുടെ അച്ഛന് വിദേശത്ത് ജോലിയായതിനാല്‍ വളര്‍ന്നതും പഠിച്ചതും അബുദാബിയിലായിരുന്നു. അറബിയും ഇംഗ്ളീഷും നന്നായി അറിയാമായിരുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് അടുത്ത് ബാലരാമപുരം സ്വദേശിയായ സ്വപ്ന അബുദാബി വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും പിന്നീടു ബന്ധം വേര്‍പിരിഞ്ഞു. അതിനുശേഷമാണു മകളുമായി തിരുവനന്തപുരത്തെത്തിയത്.
2010-ന് ശേഷമാണ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. തിരുവനന്തപുരത്ത് ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കുശേഷം എയര്‍ ഇന്ത്യാ സാറ്റ്സില്‍ പരിശീലനവിഭാഗത്തില്‍ ജോലി കിട്ടി. ഇതോടെ അവിടെ താരമായി. റെഡ് ബുള്‍ ആയിരുന്നു ഇഷ്ട പാനിയം. രാത്രികളിലെ മദ്യപാന പാര്‍ട്ടികളിലും അടിച്ചു തകര്‍ത്തു. അങ്ങനെയാണ് തിരുവനന്തപുരത്തെ രാഷ്ട്രീയ-ബിസിനസ്സുകാര്‍ക്കിടയിലെ താരമായി സ്വപ്ന മാറിയത്. എനര്‍ജി ഡ്രിങ്കായ റെഡ് ബുളുമായാണ് സ്വപ്നയുടെ നടപ്പ്.
2014-15 കാലത്ത് ജോലിക്കിടെ ഒട്ടേറെ വിവാദങ്ങളാണ് സ്വപ്നയുമായി ബന്ധപ്പെട്ട് അവിടെയുണ്ടായത്. ആഡംബര ജീവിതശൈലിയായിരുന്നു അക്കാലത്തും. ഇക്കാലത്താണ് എയര്‍ ഇന്ത്യയുടെ രണ്ട് ജീവനക്കാര്‍ക്കെതിരെ വ്യാജരേഖ ചമച്ച് പരാതി നല്‍കിയതിനെതിരെ പൊലീസ് കേസുണ്ടാകുന്നത്. ഒരു കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം ഉടന്‍ നല്‍കും. ദുബായ് കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചതോടെ തിരുവനന്തപുരത്തെ താരമായി. കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയായി ജോലി ചെയ്യവേ കോണ്‍സുലേറ്റിലെ അതിശക്തയായിയ വ്യവസായികളും രാഷട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്ന കൂടുതല്‍ അടുത്തു. സരിത്തും കൂട്ടാളിയായി.
കോണ്‍സുലേറ്റിലെ ഉന്നത സ്വാധീനം സര്‍ക്കാര്‍ പരിപാടികളില്‍ പോലും അതിഥിയാകുന്ന തരത്തിലെ ഉന്നത ബന്ധമായി സ്വപ്ന വളര്‍ത്തി. ഒരുവര്‍ഷം മുമ്ബ് ഓഡിറ്റില്‍ കൃത്രിമം കണ്ടെത്തിയതോടെ രണ്ടു പേര്‍ക്കും ജോലി പോയി. എന്നാല്‍ അതിനേക്കാള്‍ വലിയ ജോലി സ്വപ്നയെ തേടിയെത്തി. ആറ് മാസം മുന്‍പ് കോണ്‍സുലേറ്റിലെ ജോലി നഷ്ടപ്പെട്ട സ്വപ്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന ഐടി വകുപ്പിലെ സ്പെയ്സ് പാര്‍ക്കില്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റായി കരാര്‍ നിയമനം നേടി. ഇ മൊബിലിറ്റി പദ്ധതിയില്‍ ആരോപണം നേരിടുന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന്റെ ശുപാര്‍ശയിലായിരുന്നു നിയമനം. ഇതും സര്‍ക്കാരിന് വിനയായണ്. പ്രൈസ് വാട്ടര്‍ കൂപ്പറിന് സര്‍ക്കാരിലുള്ള സ്വാധീനത്തിന് തെളിവ് കൂടിയാണ് ഇത്.
ഐ.ടി. വകുപ്പില്‍ ഉന്നത തസ്തികയില്‍ ജോലി ചെയ്യുമ്ബോഴും യു.എ.ഇ. കോണ്‍സുലേറ്റിലെ ഇടപെടല്‍ തുടര്‍ന്നു. പൂജപ്പുര മുടവന്മുകളിലാണ് നേരത്തേ താമസിച്ചിരുന്നത്. അവിടത്തെ ഫ്ളാറ്റില്‍ താമസിക്കുമ്ബോള്‍ ഐ.ടി. സെക്രട്ടറി ശിവശങ്കര്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് സമീപവാസികള്‍ ആരോപിക്കുന്നുണ്ട്. ഒരുദിവസം സ്വപ്നയുടെ ഭര്‍ത്താവ് സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച സംഭവമുണ്ടായതോടെ അവിടെനിന്ന് താമസം മാറ്റി. പിന്നീട് വട്ടിയൂര്‍ക്കാവിലും ഇപ്പോള്‍ അമ്ബലമുക്കിലുമാണ് താമസം. പൂജപ്പുരയിലെ സംഭവം നാട്ടുകാര്‍ വിളിച്ചു പറഞ്ഞതാണ് ഐടി സെക്രട്ടറിയെ വില്ലനാക്കുന്നത്. യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗേജില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ കേസില്‍ മുന്‍ പിആര്‍ഒ സരിത് അറസ്റ്റിലാകുകയും ചെയ്തു.
കോണ്‍സുലേറ്റിലെ മുന്‍ ഐടി വിഭാഗം ജോലിക്കാരി സ്വപ്ന സുരേഷിനും ഇടപാടില്‍ പങ്കുണ്ടെന്ന് സരിത് വെളിപ്പെടുത്തി. കോണ്‍സുലേറ്റിലെ ജോലി പോയശേഷവും സരിത് കോണ്‍സുലേറ്റിന്റെ പേരിലെത്തിയ ബാഗേജുകള്‍ സ്വീകരിച്ചെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക