സംസ്ഥാനത്തെ ഓൺലൈൻ ക്ലാസ്സുകളിൽ ഭാഷ പഠനത്തെ അവഗണിക്കുന്നുവെന്ന് ഭാഷാധ്യാപകർ. അറബിക്, ഉറുദു, സംസ്കൃതം വിഷയങ്ങളാണ് ഓൺലൈൻ ക്ലാസുകളിൽ ഉൾപ്പെടുത്താത്തത്. വിഷയത്തിൽ പ്രതിഷേധവുമായി അധ്യാപക കൂട്ടായ്മ രംഗത്ത് വന്നു. വിക്ടേർസ് ചാനലിലൂടെ സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും ക്ലാസ്സിൽ ഭാഷാപഠനം ഉൾപ്പെടുത്തിയിട്ടില്ലെന്നും അധ്യാപകർ പറയുന്നു.
ഒരുപാടു നീണ്ട പരിശ്രമങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ അരമണിക്കൂർ മാത്രമാണ് ക്ലാസ് സംഘടിപ്പിച്ചത്. അതും പത്താം ക്ലാസ്സിലേക്ക് മാത്രമായിട്ടായിരുന്നു എന്നും അധ്യാപകർ പറഞ്ഞു. ഒന്ന് മുതൽ 12ാം തരം വരെയുള്ള ക്ലാസുകളിലായി പത്ത് ലക്ഷത്തോളം കുട്ടികൾ അറബി പടിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിനുപുറമെ ലക്ഷക്കണക്കിന് കുട്ടികൾ ഉർദുവും സംസ്കൃതവും പഠിക്കുന്നുമുണ്ട്. ഏതാനും വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന മറ്റുഭാഷപഠനം ഉൾപ്പെടുത്തിയപ്പോഴാണ് കൂടുതൽ കുട്ടികൾ പഠിക്കുന്ന ഭാഷയോട് ഇത്തരം അവഗണനയെന്നും അധ്യാപകർ വ്യക്തമാക്കി.
യുഎസ്ബി ഉപയോഗിക്കുന്നവർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക