ഡിപ്ലോമാറ്റിക് ബാഗേജിൽ 30 കിലോ സ്വര്‍ണം കടത്തിയ കേസിൽ യുഎപിഎ ചുമത്തി എൻഐഎ പ്രതിചേർത്ത സ്വപ്ന സുരേഷിനു ഗുണ്ടാസംഘമുണ്ടെന്നു വെളിപ്പെടുത്തല്‍. സ്വപ്നയുടെ സഹോദരന്റെ വിവാഹസത്കാരത്തിനിടെ മര്‍ദനമേറ്റ യുവാവാണു ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയത്.
വിവാഹം മുടക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണു ഹോട്ടല്‍ മുറിയില്‍ തടഞ്ഞുവച്ചത്. ഭർത്താവ്, സുഹൃത്തും കേസിലെ പ്രതിയുമായ സരിത്, പത്തിലേറെ ബോഡിഗാര്‍ഡ് എന്നിവരാണു സ്വപ്നയ്ക്കൊപ്പം ഉണ്ടായിരുന്നത്.
സ്വപ്ന അസഭ്യം വിളിക്കുകയും തുടര്‍ച്ചയായി മുഖത്തടിക്കുകയും ചെയ്തു. അമ്മയെയും മകളെയും ഉപദ്രവിച്ചു. അമ്മ ബഹളം വച്ചതോടെയാണ് ഉപദ്രവം അവസാനിപ്പിച്ചതെന്നും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു.
മര്‍ദനം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ സാന്നിധ്യത്തിലായിരുന്നു. കല്യാണത്തിനും സത്കാരത്തിനും ശിവശങ്കര്‍ പൂര്ണസമയമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക