ന്യൂഡല്‍ഹി: ത്വക്ക് രോഗമായ സോറിയാസിസിന് നല്കുന്ന മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ അനുമതി. മോണോക്ലോണല്‍ ആന്റിബോഡി ഇന്‍ജക്ഷനായ ഐത്തോലൈസുമാബ് അടിയന്തര ഘട്ടങ്ങളില്‍ നിയന്ത്രിതമായി ഉപയോഗിക്കാനാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ ഡോ. വി.ജി.സൊമാനി അനുമതി നല്‍കിയത്.
ശ്വാസകോശരോഗ വിദഗ്ധര്‍, ഫാര്മകോളജിസ്റ്റ്, എയിംസിലെ മെഡിസിന് വിദഗ്ധര്‍ അടക്കമടങ്ങിയ വിദഗ്ധ കമ്മിറ്റി കോവിഡ്-19 രോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ തൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഐത്തോലൈസുമാബ് കോവിഡ് രോഗ ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബയോകോണ്‍ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫാര്‍മസിസ്റ്റ് കമ്ബനിയുടെ ഉത്പന്നമായി ഐത്തോലൈസുമാബ് സോറിയാസിസ് ചികിത്സയ്ക്കുളള അംഗീകൃത മരുന്നാണ്. കോവിഡ് രോഗികളില്‍ ഈ മരുന്ന് ഉപയോഗിക്കുന്നതിന് മുമ്ബ് ഓരോ രോഗിയില്‍നിന്നും രേഖാമൂലമുള്ള സമ്മതപത്രം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക