തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് കണ്ണൂര്‍ എംപി കെ സുധാകരന്. യുഡിഎഫിലെ ഏതെങ്കിലും നേതാക്കള്‍ക്ക് കള്ളക്കടത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാലും ഇതേ നിലപാട് തന്നെയായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിമാനബോധം ഉണ്ടെങ്കില്‍ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെയ്ക്കണം. മുഖ്യമന്ത്രിയുടെ ഒപ്പം സ്വപ്ന നില്ക്കുന്ന നിരവധി ഫോട്ടോകള്‍ പുറത്തു വന്നിട്ടും സ്വപ്നയെ അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി സമ്മതിക്കണമെന്നും സുധാകരന് പറഞ്ഞു.
പത്താം ക്ലാസ് പാസാകാത്ത സ്വപ്നയ്ക്ക് ജോലി കൊടുത്ത്, അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത പതിനായിരങ്ങളെ അപമാനിച്ചു. സോളാറില്‍ ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ച പിണറായി, സ്വപ്നയെ എവിടെയൊക്കെ കൊണ്ടു നടന്നെന്നും സുധാകരന് ചോദിച്ചു.
സരിത കേസ് കൊണ്ട് നാടിന് ഒരു സാമ്ബത്തിക നഷ്ടവും ഉണ്ടായില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ നാടുവിടാന്‍ കേരള ഡിജിപി സഹായിച്ചു. പത്തുകൊല്ലം മുമ്ബായിരുന്നെങ്കില് മുഖ്യമന്ത്രിയെ സിപിഐഎം നേതൃത്വം തന്നെ രാജിവെപ്പിച്ചേനെയെന്നും സുധാകരന് കൂട്ടിചേര്‍ത്തു.
യു.ഡി.എഫ് സമരം ശക്തമാക്കുമെന്നും വേണ്ടി വന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്നും പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നെന്നും സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക