കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. ഓഗസ്റ്റ് 13ന് ഹാജരാകാനാണ് നിർദേശം. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
തലസ്ഥാനത്ത് രണ്ട് പൊലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
അതേസമയം, ബിഷപ് കോടതിയിൽ ഹാജരാകുന്നതിനു കേരളത്തിലേക്കു പോരാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അതിനു മുന്നോടിയായി ബിഷപ്പ് അദ്ദേഹത്തിന്റെ അഭിഭാഷകൻ മന്ദീപ് സിങ് സച്ച്ദേവിനെ കണ്ടു നിയമോപദേശം തേടി. അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചു. ക്വാറന്റിനീലാണ് എന്നു പ്രതിഭാഗം ബോധിപ്പിച്ചു.
എന്നാൽ കഴിഞ്ഞ തവണ ബിഷപ് താമസിക്കുന്ന ജലന്തർ കണ്ടെയ്ൻമെന്റ് സോൺ ആണെന്ന് പ്രതിഭാഗം അറിയിച്ചത് കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണ് എന്നും ജലന്തർ സിവിൽ ലൈൻ കണ്ടെയ്ൻമെന്റ് സോണല്ല എന്നും സ്പെഷൽ പ്രോസിക്യൂട്ടർ ജിതേഷ് കോടതിയെ ധരിപ്പിച്ചു. തുടർന്നു കോടതി പ്രതിയുടെ ജാമ്യം റദ്ദ് ചെയ്തു. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക