കൊല്‍ക്കത്ത: ബംഗാളില്‍ കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച ഡെപ്യൂട്ടി കലക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഹുഗ്ലി ജില്ലയിലെ ചന്ദനഗര്‍ ഡെപ്യൂട്ടി കലക്ടറായ ദേവ്ദത്ത റായ് (38) ആണ് മരിച്ചത്. ഹുഗ്ലി ജില്ലയിലെ കുടിയേറ്റക്കാര്‍ക്കിടയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ നിരയില്‍ നിന്ന ആളാണ് ദേവ്ദത്ത റായ്.
ദേശവിരുദ്ധ ശക്തികളിലേക്കു നയിക്കുന്ന തെളിവുകൾ; സന്ദീപിന്റെ ബാഗിൽ ഉന്നതരിലേക്കുള്ള തെളിവുകളെന്നു എൻഐഎ
ജൂലൈ മാസം ആദ്യമാണ് ഇവര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉദ്യോഗസ്ഥയുടെ മരണത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുശോചനം രേഖപ്പെടുത്തി. ഹൂഗ്ലി ജില്ലയിലെ കുടിയേറ്റക്കാരെ സ്വന്തം നാടുകളിലേക്ക് എത്തിക്കാനും അവര്‍ക്കിടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും മുന്‍ നിരയില്‍ നിന്നയാളാണ് ദേവ്ദത്ത. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി പ്രശംസ നേടിയിരുന്നു. തന്റെ ജോലിയില്‍ ആത്മാര്‍ഥത പുലര്‍ത്തിയ ഒരാളെയാണ് നമുക്ക് നഷ്ടമാകുന്നത്. അവരുമട മരണം സംസ്ഥാനത്തിന് കനത്ത നഷ്ടമാണ്. ഉദ്യോഗസ്ഥയുടെ മരണത്തില്‍ നടുക്കവും ദുംഖവും രേഖപ്പെടുത്തുന്നു. മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ദേവദത്തയുടെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച മുഖ്യമന്ത്രി അവരെ ആശ്വസിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക