ഗൽവാൻ താഴ്വരയിലെ സംഘർഷത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം പുറത്തു വരുന്നത് തടയാൻ കൊല്ലപ്പെട്ട സൈനികരുടെ ഔദ്യോഗിക ശവസംസ്കാര ചടങ്ങുകൾക്ക് ചൈന അനുമതി നിഷേധിക്കുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചെങ്കിലും ആൾനാശമുണ്ടായിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ചൈന.
കൊല്ലപ്പെട്ട സൈനികരുടെ രക്തസാക്ഷി പരിവേഷത്തെ ചൈന ഭയപ്പെടുന്നതായും സമൂഹമാധ്യമങ്ങളിൽ ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ പ്രതികാര നടപടികൾ കൈക്കൊള്ളുന്നതായും രാജ്യാന്തരമാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ശവസംസ്കാര ചടങ്ങുകൾ സംഘടിപ്പിക്കരുതെന്നു സൈനികരുടെ കുടുംബാംഗങ്ങൾക്ക് കൃത്യമായ നിർദേശമുണ്ടായിരുന്നു. വ്യക്തിപരമായ ചടങ്ങൾ ഒഴിവാക്കണമെന്ന് നിർദേശിച്ചിരുന്നതായും റിപ്പോർട്ട് ഉണ്ട്.
എന്നാൽ ഏറ്റുമുട്ടലിൽ ഇരുവശത്തും ആൾനാശമുണ്ടായതായി ചൈനീസ് സൈന്യത്തില്‍ പടിഞ്ഞാറന്‍ കമാന്‍ഡ് പറഞ്ഞതായി ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കണക്കുകള്‍ പുറത്തുവിടാത്തത് പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ അനുമതി വൈകുന്നതു കൊണ്ടാണ് റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും സംഭവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ഈ കാര്യത്തിൽ വ്യക്തത വരുത്താൻ ചൈന തയാറായില്ല.
ഗൽവാൻ താഴ്വരയിൽ െകാല്ലപ്പെട്ട സൈനികരുടെ കുടുംബത്തോട് മനുഷ്യത്വ രഹിതമായ സമീപനമാണ് ചൈന കൈക്കൊളളുന്നതെന്നും യുഎസ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക