തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തു കേസ് സർക്കാരിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ച സാഹചര്യത്തിൽ ഭരണതലത്തിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലും മുഖംമിനുക്കൽ നടപടികൾക്കു കളമൊരുങ്ങി.
പ്രളയം, കോവിഡ് പ്രതിരോധങ്ങളിൽ ഇടതു മന്ത്രിസഭ ആർജിച്ച സൽപ്പേരിനു കളങ്കമുണ്ടാകരുതെന്ന സന്ദേശം സിപിഎം നേതൃത്വം മുഖ്യമന്ത്രിക്കു കൈമാറിയെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിനെക്കുറിച്ചു തുടക്കം തൊട്ടേ വിമർശനങ്ങളുണ്ട്.
പഴ്സനൽ സ്റ്റാഫിൽ വരുംദിവസങ്ങളിൽ മാറ്റമുണ്ടാകുമെന്ന സൂചനയാണു പാര്‍ട്ടി നേതൃത്വം നൽകുന്നത്. സർക്കാരിന്റെ ക്ഷേമ–വികസന പദ്ധതികൾ വേഗത്തിലാക്കി പ്രതിച്ഛായ തിരിച്ചുപിടിക്കാനും ശ്രമമുണ്ടാകും.
കഴിഞ്ഞദിവസം എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും മറ്റു ചില മുതിർന്ന നേതാക്കളുമായും മുഖ്യമന്ത്രി നേരിട്ടു കൂടിക്കാഴ്ച നടത്തി സാഹചര്യങ്ങൾ വിശദീകരിച്ചു.
സ്വർണക്കടത്തു കേസ് പാർട്ടിയെയോ സർക്കാരിനെയോ ബാധിക്കില്ലെന്ന് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിനു ഉറപ്പു നൽകിയതായാണു ലഭിക്കുന്ന വിവരം. ഓഫിസിലും ഭരണത്തിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു പാർട്ടി നേതൃത്വം തിരിച്ചും നിർദേശങ്ങൾ നൽകി.
മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു പുറത്താക്കിയ സാഹചര്യത്തിലാണു പതിവില്ലാതെ പാർട്ടിയുടെ ഇടപെടൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക