അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ രക്ഷിച്ചത് മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവുമായ വസുന്ധര രാജെയാണെന്ന് ആരോപണം. സച്ചിന് പൈലറ്റ് വിമതനീക്കം നടത്തിയ ഘട്ടത്തില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ രക്ഷിച്ചത് വസുന്ധര രാജെയാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. വസുന്ധര രാജെ കോണ്‍ഗ്രസ് എംഎല്‍എമാരെ വിളിച്ച് ഗെഹ്ലോട്ടിനെ പിന്തുണക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് ലോക്സഭാ എംപിയും രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി നേതാവുമായ ഹനുമാന് ബെനിവാള്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
पूर्व सीएम वसुंधरा राजे ने @INCRajasthan में उनके करीबी विधायको से दूरभाष पर बात करके उन्हें @ashokgehlot51 का साथ देने की बात कही,सीकर व नागौर जिले के एक एक जाट विधायको को राजे ने खुद इस मामले में बात करके @SachinPilot से दूरी बनाने को कहा जिसके पुख्ता प्रमाण हमारे पास है !
— HANUMAN BENIWAL (@hanumanbeniwal) July 16, 2020
ജ്യോതിരാദിത്യ സിന്ധ്യയെ പോലെ ബി.ജെ.പിക്ക് കോൺഗ്രസിൽ നിന്ന് കിട്ടുന്ന വലിയ മീനാണ് സച്ചിൻ പൈലറ്റ്. എന്നാൽ കോൺഗ്രസിലെ പ്രതിസന്ധി മുതലാക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. സച്ചിൻ പോകുമ്പോൾ കോൺഗ്രസിന് വലിയ നഷ്ടമാണ് സംഭവിക്കുന്നതെങ്കിൽ, അദ്ദേഹം ബി.ജെ.പിയിൽ എത്തിയാൽ അവിടെ വലിയ പോരിന് തുടക്കമാകും. വസുന്ധരയെ മാറ്റി നിർത്തി മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്യാൻ കഴിയില്ല. വസുന്ധരക്കു കീഴിൽ ഒതുങ്ങാനാണെങ്കിൽ, സച്ചിൻ കോൺഗ്രസ് വിടുന്നതിൽ അർത്ഥമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക