കള്ളക്കടത്ത് കേസില്‍ ദുബൈയില്‍ അറസ്റ്റിലായ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് നാല് മലയാള സിനിമകള്‍ക്കായി പണം ചെലവഴിച്ചതായി കണ്ടെത്തല്‍. മലയാളത്തിലെ ന്യൂ ജനറേഷന് സംവിധായകന്റെയും മുതിര്‍ന്ന സംവിധായകന്റെയും ചിത്രത്തിന്റെ നിര്‍മാണത്തിന് ഫൈസല്‍ ഫരീദ് പണം ചെലവഴിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.
നാല് സിനിമകള്‍ക്കാണ് ഇയാള്‍ പണം മുടക്കിയത്. ഇതിന് ഇടനിലക്കാരനായി നിന്നത് മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എന്‍ ഐ എ, കസ്റ്റംസ് സംഘങ്ങള്‍ ശേഖരിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ ഫൈസലിന് അറിയാമെന്നാണ് സൂചന.
സ്വർണ്ണം കൈമാറാൻ വാടക വീടുകൾ എടുത്തു കൂട്ടി; കടത്ത് സുഗമമാക്കാൻ കോൺസുലേറ്റ് വാഹനം മറയാക്കി
ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനാല്‍ ഇയാളെ നാട്ടിലെത്തിക്കുന്നതിനായി അന്വേഷണ സംഘം ദുബൈയിലേക്ക് എത്താനാണ് സാധ്യത. ദുബൈ പോലീസിന്റെ സഹായത്തോടെ ഇയാളെ നാട്ടിലേക്ക് കയറ്റി അയക്കാനുള്ള സാധ്യതയും ആരായുന്നുണ്ട്
ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിന് കരാറുള്ളതിനാല്‍ കൈമാറ്റത്തിന് തടസ്സമില്ല. എന്നാല്‍ ഫൈസലിനെ എന്ന് കൈമാറുമെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സ്വര്‍ണമയക്കാന്‍ നേതൃത്വം നല്‍കിയത് ഫൈസല്‍ ഫരീദാണെന്ന് അറസ്റ്റിലായ പ്രതികള്‍ എന്‍ ഐ എയോട് സമ്മതിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക