തിരുവനന്തപുരം: മണ്മറഞ്ഞ പിതൃക്കള്‍ക്കും പുണ്യാത്മാക്കള്‍ക്കും ആത്മശാന്തിയേകുന്ന കര്‍ക്കടക വാവുബലി ഇന്ന്. കര്‍ക്കടക മാസത്തിലെ അമാവാസി നാള് പിതൃബലിക്കും തര്‍പ്പണത്തിനും ഉചിതമാണെന്നാണ് വിശ്വാസം.
പിതൃയജ്ഞത്തെ ദേവസാന്നിധ്യത്താല്‍ സമ്പുഷ്ടമാക്കുന്ന ഈ ദിനത്തില്‍ പുത്രപൗത്രാദികള്‍ വ്രതശുദ്ധിയോടെ തര്‍പ്പണം നടത്തും. പിതൃലോകസ്മരണ പുതുക്കിക്കൊണ്െടത്തുന്ന കര്‍ക്കടക അമാവാസി നാളായ ഇന്ന് പുലര്‍ച്ചെ തന്നെ സ്നാനഘട്ടങ്ങളില്‍ ബലിയിടല്‍ ചടങ്ങുകള്‍ ആരംഭിച്ചു.
പിതൃതര്‍പ്പണത്തിനായി പതിനായിരങ്ങള്‍ എത്തിയിരുന്ന സ്നാനഘട്ടങ്ങളും ക്ഷേത്രക്കടവുകളുമെല്ലാം കോവിഡ് പശ്ചാത്തലത്തില്‍ വിജനമായി. സമൂഹവ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കുന്ന ചടങ്ങുകള്‍ ഒഴിവാക്കി വീടുകളില്‍ തന്നെ ബലിതര്‍പ്പണ ചടങ്ങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
വാവുബലി ചടങ്ങുകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും മേധാവിമാരെ പൊലീസ് ഇക്കാര്യം അറിയിച്ചിരുന്നു. ജനക്കൂട്ടമുണ്ടാകുന്ന എല്ലാ മതചടങ്ങുകളും 31വരെ നിര്‍ത്തിവയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക