കോവിഡ് രോഗബാധയിൽ തിരുവനന്തപുരത്തെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ദിനംപ്രതി ഉറവിടംപോലും അറിയാത്ത നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ തിരുവനന്തപുരത്ത് 5000 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഉടൻ ലഭ്യമാക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ശശി തരൂർ എംപി.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
ക്രിട്ടിക്കൽ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ച മണ്ഡലത്തിലെ പ്രദേശങ്ങളിൽ കൂടുതൽ ടെസ്റ്റുകൾ നടത്തണം എന്ന ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമെന്നോണമാണ് എംപി കൂടുതൽ കോവിഡ് ടെസ്റ്റ് കിറ്റുകളെത്തിക്കുന്നത്. ഇതിലേക്കായി തന്റെ ഫണ്ടിൽ നിന്നും നേരത്തെ എസ്സിടിഐഎംഎസ്ടി ടെസ്റ്റ് കിറ്റുകൾക്കായി മാറ്റി വെച്ച തുകയിൽ നിന്നും 25 ലക്ഷത്തിൽപരം രൂപ വിനിയോഗിക്കാൻ ജില്ലാ കളക്ടറോട് തരൂർ നിർദേശിച്ചിട്ടുണ്ട്. ഐസിഎംആറിന്റെ അനുമതിയുള്ള ഉള്ള ഒരു റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് നിർമാതാവ് മാത്രമാണ് നിലവിലുള്ളത്.
ഒരു ദക്ഷിണകൊറിയൻ കമ്പനിയുടെ ഇന്ത്യയിലെ നിർമാണശാലയിൽ ഉണ്ടാക്കുന്നവയാണിവ. ഇന്ത്യയിലെ ദക്ഷിണകൊറിയൻ അംബാസഡറോട് സംസാരിച്ച് ഇവയുടെ അടിയന്തര ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ശശി തരൂർ. തിരുവനന്തപുരം കോർപറേഷൻ, കോട്ടുകാൽ, കരിംകുളം, പൂവാർ, കുളത്തൂർ ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിലേക്കാണ് കിറ്റുകൾ ഉടൻ ലഭ്യമാക്കുക. അതേസമയം തിരുവനന്തപുരം കോർപറേഷനിലെ ലോക്ക് ഡൗൺ ജൂലൈ 28 വരെ നീട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക