വര്‍ഷയുടെ അക്കൗണ്ടിലേക്ക് വന്‍തുക വന്നതില്‍
ഹവാല ഇടപാടിനുള്ള സാധ്യത തള്ളി പൊലീസ്. അക്കൗണ്ട് രേഖകള്‍ പരിശോധിച്ചതായും ഒരുലക്ഷം രൂപ വരെയുള്ള തുകയാണ് ലഭിച്ചിരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അക്കൗണ്ടിലേക്ക് ചില കേന്ദ്രങ്ങളില്‍നിന്ന് വന്‍തുക എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരാള്‍ മാത്രം 65 ലക്ഷം രൂപ നിക്ഷേപിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അക്കൗണ്ട് രേഖകള്‍ പരിശോധിച്ചതില്‍ അതു കണ്ടെത്താനായില്ലെന്നാണ് വിവരം.
ഒന്നേകാല്‍ കോടിയോളം രൂപയാണ് അക്കൗണ്ടില്‍ എത്തിയത്. നൂറു രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ കൈമാറിയവരുണ്ട്. പതിനാറായിരത്തിലേറെ പേരാണ് വര്‍ഷയുടെ അക്കൗണ്ടില്‍ തുക നിക്ഷേപിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.
അതിനിടെ ചികിത്സ സഹായമായി ലഭിച്ച പണം തട്ടിയെടുക്കാന്‍ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പൊതുപ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിലിനെ പൊലീസ് ചോദ്യംചെയ്തു. വര്‍ഷ നല്കിയ പരാതിയിലാണ് അന്വേഷണം.
അമ്മയുടെ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള പണത്തില്‍ അധികമുള്ളതു മറ്റ് രോഗികള്‍ക്കു നല്‍കാമെന്ന് വര്‍ഷ അറിയിച്ചിരുന്നതായി ഫിറോസ് പൊലീസിനോട് പറഞ്ഞു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക