പൊലീസ് നായയുടെ സഹായത്തോടെ തെളിയിച്ചത് കൊലപാതക കേസിനും കവര്‍ച്ചയ്ക്കുമുള്ള തുമ്പ്. കര്‍ണാടക പൊലീസാണ് ടോബര്‍മാന്‍ ഇനത്തില്‍പ്പെട്ട ഒന്‍പത് വയസുളള തുംഗ എന്ന പൊലീസ് നായയുടെ സഹായത്തോടെ തെളിയിച്ചത്. ചന്ദ്രാ നായക്ക് എന്നയാളുടെ കൊലപാതകത്തിന്റെയും കവര്ച്ചാക്കേസിന്റെയും ഭാഗമായാണ് പൊലീസ് നായയെ കൊണ്ടു വന്നത്. ചന്ദ്രാ നായക്കിന്റെ കൂട്ടുകാരനായ ചേതനാണ് കൊലപാതകം നടത്തിയത്.
സംഭവം നടന്ന സ്ഥലത്ത് നിന്ന് നായ ഓടിയത് 12 കിലോമീറ്ററോളമാണ്. തുടര്‍ന്ന് ഓട്ടം നിര്‍ത്തിയത് പ്രതിയുടെ വീടിന് മുന്നിലും. ബംഗളൂരുവില്‍ നിന്ന് 260 കിലോമീറ്റര്‍ അകലെയുളള ദാവന്‍ഗരെയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് കൊലപാതകം നടന്ന സ്ഥലത്ത് പൊലീസ് നായയെ എത്തിച്ചത്. രാത്രി 9.30ന് മണം പിടിച്ച് ഓടാന്‍ തുടങ്ങിയ തുംഗ 12 കിലോമീറ്റര്‍ അകലെയുളള കാശിപൂരിലാണ് നിന്നത്.
ഏകദേശം 12.30 വരെയാണ് നായ ഓടിയത്. ബന്ധുക്കളൊടൊപ്പം പ്രതി താമസിക്കുന്ന വീടിന് മുന്‍പിലാണ് പൊലീസ് നായ ഓട്ടം നിര്‍ത്തിയത്. തുടര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു. സാധാരണയായി പൊലീസ് നായ മണംപിടിച്ച് അഞ്ചു കിലോമീറ്റര്‍ ദൂരം വരെ മാത്രമേ ഓടാറുളളൂ. എന്നാല്‍ തുംഗ 12 കിലോമീറ്റര്‍ ദൂരം ഓടിയ ശേഷമാണ് നിന്നത്. കൊളളയടിച്ച സ്വര്‍ണാഭരണങ്ങള്‍ പങ്കുവെയ്ക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ചേതനൊപ്പം ഒപ്പമുണ്ടായിരുന്ന രണ്ട് കൂട്ടാളികളെയും പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക