സ്വർണക്കടത്തിനായി കഴിഞ്ഞ ഒരു വർഷത്തിനിടെ 100 കോടിയോളം രൂപ സമാഹരിച്ചതായി എൻഫോർസ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണ ഇടപാട് നടത്തിയവരുടെ വിവരങ്ങൾ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചു.
സ്വപനയെയും സരിത്തിനെയും സന്ദീപിനെയും കസ്റ്റഡിയിൽ ആവശ്യപെട്ട് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കോടതിയിൽ അപേക്ഷയും സമർപ്പിച്ചു. എൻഐഎയുടെ കസ്റ്റഡിക്കാലാവധി അവസാനിച്ചതോടെ ഒന്നാം പ്രതി സരിത്തിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിന്റെ മറവിൽ വ്യാപകമായി കള്ളപ്പണ, ഹവാല ഇടപാടുകൾ നടന്നു.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മൂന്നാമത്തെ കേന്ദ്ര ഏജൻസിയാ എൻഫോർസ്മെന്റ് ഡയറക്റ്ററേറ്റ് കേസെടുത്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ച ഇഡി പ്രാഥമിക ഘട്ടത്തിൽ തന്നെ കണ്ടെത്തിയത് പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്
അതേസമയം സ്വപ്നയുടെയും സന്ദീപിന്റെയും സരിത്തിനെയും കസ്റ്റഡിയിൽ വേണം എന്നാവശ്യപെട്ട് ഇഡി എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഇവരെ ചോദ്യം ചെയ്താൽ മാത്രമേ പണം ഇടപാടിന്റെ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക