തിരുവനന്തപുരം നഗരത്തിലെ ലോക്ക് ഡൗണ്‍ ഉടന്‍ ഒഴിവാക്കില്ലെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ‘കൊവിഡ് തീവ്രബാധിത പ്രദേശങ്ങളോട് തൊട്ടുകിടക്കുന്ന നഗരം എന്ന നിലയ്ക്ക് ലോക്ക് ഡൗണ്‍ ഒഴിവാക്കുന്നതിന് പ്രയാസമുണ്ട്.
രോഗവ്യാപന നിരക്ക് വിലയിരുത്തി മാത്രമേ തീരുമാനമെടുക്കാന്‍ പറ്റൂ. എന്നാല്‍ ജനങ്ങളുടെ അസൗകര്യങ്ങള്‍ കുറയ്ക്കാനുള്ള നടപടികളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും’ എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം തിരുവനന്തപുരം ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 167 കോവിഡ് കേസുകളാണ് . സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും തിരുവനന്തപുരത്താണ്. അതേസമയംജില്ലയില് ഇന്ന് 101 പേര് രോഗമുക്തി നേടി.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് മാത്രം അഞ്ച് കൊവിഡ് മരണങ്ങൾ
തിരുവനന്തപുരത്ത് അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, പൂന്തുറ എന്നീ പ്രദേശങ്ങളില്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. ജില്ലയില്‍ 17 പ്രഥമ ചികിത്സാ കേന്ദ്രങ്ങളിലായി 2103 കിടക്കകള്‍ സജ്ജമാക്കി. 18 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ഉടനെ സജ്ജമാക്കും. 1813 കിടക്കകള്‍ കൂടി ഇവിടെ സജ്ജമാക്കും. പുല്ലുവിളയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 671 പേരെ പരിശോധിച്ചപ്പോള്‍ അതില്‍ 288 പേര് കൊവിഡ് സ്ഥിരീകരിച്ചു. 42.92 ശതമാനമാണ് അവിടെ പരിശോധനയില്‍ പോസീറ്റീവാകുന്നത്.
പൂന്തുറയില്‍ ജൂലൈ 20ന് 54 സാംപിളുകള്‍ ശേഖരിച്ചു. ഇതില്‍ 18ഉം പോസീറ്റീവായി ജൂലൈ 21 ന് 64ല്‍ 15ഉം, ജൂലൈ 22ന് 54ടെസ്റ്റില്‍ 22ഉം, ജൂലൈ 23ന് 43 സാംപിളുകള്‍ ശേഖരിച്ചപ്പോള്‍ 17ഉം പൊസിറ്റീവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക