നഗ്നശരീരത്തില് മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്നഫാത്തിമയ്ക്ക് മാതൃത്വത്തിന്റെ സാരോപദേശങ്ങള്‍ നല്കി ഹൈക്കോടതി. അമ്മയ്ക്ക് പകരമാകാന്‍ മറ്റൊന്നിനും ആകില്ലെന്നും അമ്മയില്‍ നിന്ന് കിട്ടുന്ന പാഠങ്ങളാണ് ജീവിതത്തില്‍ അടിത്തറ പാകുന്നത് എന്നും കോടതി പറഞ്ഞു. കേസില്‍ രഹ്ന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ഖുര്‍ആനിലെയും മനുസ്മൃതിയിലെയും വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു കോടതിയുടെ ഇടപെടല്‍.
മാതൃത്വത്തിന് മഹനീയ സ്ഥാനമാണ് സമൂഹം കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. കുട്ടിക്ക് ലോകത്തിലേക്കുള്ള ജാലകം അവന്റെ അമ്മയാണ്. കുട്ടികളുടെ ജീവിതവും ധാര്‍മിക വീക്ഷണവും രൂപപ്പെടുത്തുന്നതില്‍ അമ്മയ്ക്ക് വലിയ പങ്കുണ്ടെന്നും കോടതി പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം പകര്‍ന്നു നല്‍കാനാണ് വിഡിയോ അപ്ലോഡ് ചെയ്തത് എന്നായിരുന്നു രഹ്ന ഫാത്തിമയുടെ വാദം.
തമന്ന കാമുകി, ലാവണ്യ ഭാര്യയാണ്, മൂന്നു തവണ ഗർഭിണിയായി ; വ്യാജ പ്രചരണം നടത്തിയ യുവാവ് അറസ്റ്റിൽ
കുട്ടികള്‍ക്ക് ജീവിതത്തോടുള്ള വീക്ഷണവും മനോഭാവവും ലക്ഷ്യബോധവുമൊക്കെ പകര്‍ന്നു കിട്ടുന്നത് അമ്മയില്‍ നിന്നാണ് പ്രായപൂര്‍ത്തിയാകുമ്പോള്‍ എല്ലാവര്ക്കും സ്വന്തം നിലപാടുകളുണ്ടാവും. എന്നാല്‍ അമ്മയില്‍ നിന്ന് കിട്ടുന്ന പാഠങ്ങളാണ് അടിത്തറ. ജീവിതത്തിലെ പ്രതിസന്ധികളെ നനേരിടാനുള്ള വൈകാരിക പിന്തുണ നല്‍കുന്നതും അമ്മയാണ്. ജീവിതത്തിലെ ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതും മാന്യതയ്ക്ക് വിലകല്‍പ്പിക്കണമെന്നും പഠിപ്പിക്കുന്നത് മാതാപിതാക്കളാണ്. കുട്ടികള്‍ക്ക് പകര്‍ത്താനാകുംവിധം സ്വന്തം ജീവിതത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ പിന്തുടരാന് ശ്രമം വേണമെന്നും കോടതി ആവശ്യപ്പെട്ടു.
അതിനിടെ, കേസില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് രഹ്ന ഫാത്തിമ വ്യക്തമാക്കി. സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. പൊതുബോധതാത്പര്യം നിലനിര്‍ത്തിയാണ് ഇന്ന് പല വിധികളും വരുന്നത്. എന്നാല്‍ അതിന് മാറ്റം വരേണ്ടതുണ്ട്. സമൂഹത്തിലെ ഒരുവിഭാഗം ആള്‍ക്കാരെ മാത്രം തൃപ്തിപ്പെടുത്തിക്കൊണ്ട് മാത്രം നിയമത്തിന് മുന്നോട്ട് പോകാന്‍ സാധിക്കില്ല.
നിയമം എല്ലാവര്ക്കും ഒരുപോലെയാണ്. അത് നേടിയെടുക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. അവകാശങ്ങള്‍ നേടിയെടുക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ആവശ്യമാണ്- രഹ്ന ഫാത്തിമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക