വിമാനത്താവളം വഴിയുള്ള സ്വർണ്ണത്തിന്റെ ഗൂഡാലോചന നടത്തിയത് 11 ഇടങ്ങളിൽ വച്ചെന്ന് എൻഐഎ. പ്രതികൾ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക് ലഭിച്ചു. സ്വർണ്ണക്കടത്തിൽ പങ്കാളിത്തമുള്ളവരുടെ കൂടുതൽ പേരുകൾ സ്വപ്നയും സന്ദീപും എൻഐഎയോട് വെളിപ്പെടുത്തി.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിന് പിന്നിൽ വലിയ ആസൂത്രണമുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
സ്വർണക്കടത്തിനു വേണ്ടിയുള്ള ഗൂഡാലോചനയ്ക്കായി പ്രതികൾ പല സ്ഥലങ്ങളിലും ഒത്തുകൂടി പദ്ധതിയും തയാറാക്കി. സ്വപ്നയുടെ വീട്ടിലടക്കം 11 ഇടങ്ങളിലാണ് ഒത്തുകൂടിയതെന്നുമാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്. പ്രതികൾ ഒന്നിച്ച് പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പിടിച്ചെടുത്ത് പരിശോധിച്ച് വരിയാണെന്നും എൻ ഐ എ വ്യക്തമാക്കുന്നു.
കെ ടി റമീസാണ് സ്വർണ്ണക്കടത്തിന് പിന്നിലെ സൂത്രധാരൻ. ഇയാൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ സന്ദീപ് നായർ വെളിപ്പെടുന്നിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി വരികയാണ്. സ്വപ്നയുടെയും സന്ദീപിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും എൻ ഐ എ കോടതിയിൽ സർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക