തിരുവനന്തപുരം : ക്വാറന്റീന് ലംഘിച്ച് ഉത്തര്പ്രദേശിലേക്കു മുങ്ങിയ യുവ ഐഎഎസ് ഉദ്യോഗസ്ഥന് അനുപം മിശ്രയോട് സർക്കാർ ‘ക്ഷമിച്ചു’. ക്വാറന്റീന് ലംഘിച്ച് കേരളത്തിൽനിന്ന് പോയതിന് ഉദ്യോഗസ്ഥൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെങ്കിലും ചെറുപ്പക്കാരനാണെന്നത് പരിഗണിച്ച്, ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന വാക്കാലുള്ള താക്കീതിൽ സസ്പെൻഷൻ നടപടികൾ അവസാനിപ്പിച്ചു. അനുപം മിശ്രയെ ആലപ്പുഴ സബ് കലക്ടറായി നിയമിച്ചു.
കേന്ദ്രമന്ത്രിയുടെ കോവിഡ് പ്രതിരോധ പപ്പടം; സോഷ്യൽ മീഡിയയിൽ ട്രോളുകൾ പൊടിപൊടിക്കുന്നു
അനുപം മിശ്രയുടെ ഭാഗത്തുനിന്നുണ്ടായ നടപടി ഗുരുതര പിഴവാണെന്നും നടപടിയുണ്ടാകുമെന്നുമാണ് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നത്. കൊല്ലം സബ് കലക്ടറായിരിക്കെയാണ് അനുപം മിശ്ര ക്വാറന്റീൻ ലംഘിച്ച് ഔദ്യോഗിക വസതിയിൽനിന്ന് മുങ്ങിയത്. 2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തർപ്രദേശ് സുൽത്താൻപുർ സ്വദേശിയാണ്. മധുവിധുവിനായി സിംഗപ്പൂരും, ഇന്തൊനീഷ്യയും സന്ദർശിച്ച ശേഷം മാർച്ച്18നാണ് കൊല്ലത്ത് മടങ്ങിയെത്തിയത്.
ജില്ലാ കലക്ടർ ബി.അബ്ദുൽ നാസറുടെ നിർദേശപ്രകാരം 19 മുതൽ ഔദ്യോഗിക വസതിയിൽ ക്വാറന്റീനിലായിരുന്നു. ആരോഗ്യസ്ഥിതി അന്വേഷിക്കാനായി ഉദ്യോഗസ്ഥരെത്തിയപ്പോൾ സബ് കലക്ടർ വസതിയിൽ ഉണ്ടായിരുന്നില്ല. എവിടെ പോയെന്നു സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥനും അറിയില്ലായിരുന്നു. തുടർന്ന് കലക്ടർ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു.വിളിച്ചപ്പോൾ ബെംഗളൂരുവിൽ എന്നാണ് പറഞ്ഞതെങ്കിലും ടവർ ലൊക്കേഷൻ കാൻപുരായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച കലക്ടർ സർക്കാരിനു റിപ്പോർട്ടു ചെയ്തതിനെത്തുടർന്നാണ് സസ്പെൻഡ് ചെയ്തത്. അനുപം മിശ്രയ്ക്കെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസത്തിൽ തോക്ക് ലൈസൻസ് എടുക്കാൻ ശ്രമിച്ചതു വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക