ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ കാപട്യങ്ങളില്‍ നിന്നും ജാനാധിപത്യത്തെയും ഭരണഘടനയെയും രാജ്യത്തെ ജനങ്ങള്‍ സംരക്ഷിക്കുമെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
‘ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ശബ്ദമുയര്ത്തുന്നതിലൂടെയാണ് രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നത്. ബി.ജെ.പിയുടെ കപട ഗൂഢാലോചനകളെ നിരസിച്ച് ഈ ജനങ്ങള്‍ തന്നെ രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കും,’ രാഹുല്‍ ട്വീറ്റ് ചെയ്തു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന് പൈലന്റിന്റെ നീക്കത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടും കോണ്‍ഗ്രസും ആവര്‍ത്തിച്ച് പറയുന്നത്.
വിശ്വാസ വോട്ടെടുപ്പില്‍ സമ്പൂര്‍ണ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഗെലോട്ട് നിയമസഭ വിളിച്ച് ചേര്ക്കണമെന്നാവശ്യപ്പെട്ടിട്ടും ഇതുവരെയും ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടില്ല. വിശ്വാസ വോട്ടെടുപ്പല്ല, കൊവിഡാണ് ഇപ്പോള്‍ പ്രധാനം. അതിനാല്‍ ജൂലൈ 31 ന് അസംബ്ലി വിളിച്ച് ചേര്‍ക്കാന്‍ അനുമതി തരണമെന്നാവശ്യപ്പെട്ട് ഗെലോട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രി അശോക് ഗെലോട്ടും കോണ്‍ഗ്രസും അതി നാടകീയത കൊണ്ടുവരികയാണെന്നും ഗവര്‍ണറെ ഭരണഘടനാ കടമകളില്‍നിന്ന് വിലക്കുകയായണെന്നുമാണ് ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ സതീഷ് പൂനിയ ആരോപിച്ചത്. ഗവര്‍ണറെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക