കണ്ണൂര്‍: പാലത്തായിയില്‍ പീഢനത്തിന് ഇരയായ പെണ്‍കുട്ടിയില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കുന്നു. ഇതാദ്യമായാണ് ക്രൈംബ്രാഞ്ച് പെണ്‍കുട്ടിയുടെ മൊഴി നേരിട്ട് രേഖപ്പെടുത്തുന്നത്. മൊഴി രേഖപ്പെടുത്തുന്നതിനായി എ.എസ്.പി രേഷ്മ രമേശിെന്റ നേതൃത്വത്തില്‍ പൊലീസ് സംഘം തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ക്രൈംബ്രാഞ്ച് സംഘത്തെ സഹായിക്കാന്‍ ഏതാനും വനിതാ കൗണ്‍സിലര്‍മാരും സംഘത്തിനൊപ്പമുണ്ട്.
‘ഭയന്ന് ജീവിക്കാനില്ലെന്നു’ ആത്മഹത്യ കുറിപ്പ്; കോവിഡ് നിരീക്ഷണത്തിലിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ജീവനൊടുക്കി
പെണ്‍കുട്ടി നേരത്തേ ചൈല്‍ഡ് ലൈനിലും പൊലീസിനും പീഡനം സംബന്ധിച്ച് മൊഴി നല്‍കിയിരുന്നു. മജിസ്ട്രേറ്റ് മുമ്ബാകെയും പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പെണ്‍കുട്ടി പല സമയത്തായി നല്കിയ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി ഐ.ജി എസ്. ശ്രീജിത്ത് വെളിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഐ.ജി ശ്രീജിത്തിനെ മാറ്റി വനിതാ ഐ.പി.എസ് ഓഫീസറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നായിരുന്നു മാതാവിെന്റ ആവശ്യം.
ഇന്ത്യൻ സേനക്ക് ഇനി ഇരട്ടിക്കരുത്ത്; ഇന്ത്യക്കായുള്ള റാഫേൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്നും പുറപ്പെട്ടു
ഇതേതുടര്‍ന്ന് എ.എസ്.പി രേഷ്മ രമേശിനെയും കാസര്‍കോട് ജില്ല പൊലീസ് മേധാവി ഡി. ശില്പയെയും ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. എന്നാല്‍, മേല്‍നോട്ട ചുമതലയില്‍നിന്ന് ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയിട്ടില്ല. ഐ.ജി ശ്രീജിത്തിെന്റ നേതൃത്വത്തില്‍ എ.എസ്.പി രേഷ്മ രമേശ് ഉള്‍പ്പെടെയുള്ള പൊലീസ് സംഘം രണ്ടു ദിവസം മുമ്ബ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വീട്ടുകാരുമായും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
പെണ്‍കുട്ടിയുടെ മൊഴി ക്രൈംബ്രാഞ്ച് നേരിട്ട് രേഖപ്പെടുത്തുന്നതിലെ കാലതാമസം സംബന്ധിച്ച് അന്ന് ബന്ധുക്കളും ആക്ഷന്‍ കമ്മിറ്റിയും പരാതിപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് സംഘം എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക