ന്യൂഡല്‍ഹി: വ്യോമസേനയ്ക്ക് കരുത്തുപകരാന്‍ ഫ്രാന്‍സില്‍ നിന്നും ആദ്യ ബാച്ച് റാഫേല്‍ വിമാനങ്ങള്‍ ഉടനെത്തും. ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട വിമാനങ്ങള്‍ ജൂലായ് 29ന് ഇന്ത്യയിലെത്തും. റാഫേല്‍ ജെറ്റ് വിമാനങ്ങളുടെ ആദ്യ ബാച്ചിലെ അഞ്ച് യുദ്ധവിമാനങ്ങളാണ് ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലെത്തുക. 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനായി 59,000 കോടി രൂപയുടെ കരാര്‍ 2016ലാണ് ഇന്ത്യ ഫ്രാന്‍സുമായി ഒപ്പുവച്ചത്.
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഇല്ല ; അപ്രായോഗികമെന്ന് മന്ത്രിസഭായോഗം
12 വ്യോമസേന പൈലറ്റുമാര്‍ക്ക് റാഫേല്‍ ജെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പരിശീലനം നല്‍കിയിട്ടുണ്ട്. മറ്റ് നിരവധി പേര് പരിശീലനത്തിലാണ്. ഇന്ധന ആവശ്യങ്ങള്‍ക്കായി ഫ്രഞ്ച് എയര്‍ ഫോഴ്സ് ടാങ്കര്‍ എയര്‍ക്രാഫ്റ്റ് റഫേല്‍ വിമാനങ്ങളെ അനുഗമിക്കുന്നുണ്ട്.
ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ പുറപ്പെടുന്ന സമയത്ത് ഇന്ത്യന്‍ പെെലറ്റുമാരുമായി ബന്ധപ്പെട്ടിരുന്നു. ഇന്ത്യക്ക് അഭിനന്ദന സന്ദേശവും അറിയിച്ചു. റഡാര്‍ മെച്ചപ്പെടുത്തലുകള്‍, അതി നൂതന ഡിസ്പ്ലേകള്‍, ലോ-ബാന്‍ഡ് ജാമറുകള്‍, ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുള്ള ‘കോള്‍ഡ് സ്റ്റാര്‍ട്ട്’ കഴിവ്, 10 മണിക്കൂര്‍ ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡിംഗ്, ഇന്‍ഫ്രാറെഡ് തിരയല്‍, ട്രാക്കിംഗ് സംവിധാനങ്ങള്‍ എന്നിവ റാഫേലിന്റെ സവിശേഷതകളാണ്.
#WATCH Rafale jets taking off from France to join the Indian Air Force fleet in Ambala in Haryana on July 29th. pic.twitter.com/6iMJQbNT9b
— ANI (@ANI) July 27, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക