കൊച്ചി∙ ആലുവ ജില്ലാ ആശുപത്രിയിൽ ശ്വാസംമുട്ടലിനെ തുടർന്ന് ആംബുലൻസിൽ എത്തിച്ചയാൾ ചികിത്സ കിട്ടാതെ മരിച്ചു. പുളിഞ്ചോട്ടിലെ ഫ്ലാറ്റിൽ സുരക്ഷാ ജീവനക്കാരനായിരുന്ന വിജയൻ എന്നയാളാണ് രാവിലെ പത്തുമണിക്ക് മരിച്ചത്. രാവിലെ ഒമ്പതു മണിയോടെ ഇദ്ദേഹത്തിന് കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഫ്ലാറ്റിലുള്ളവർ ആംബുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിലേയ്ക്ക് അയയ്ക്കുകയായിരുന്നു.
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗണ് ഇല്ല ; അപ്രായോഗികമെന്ന് മന്ത്രിസഭായോഗം
ആംബുലൻസ് രോഗിയുമായി അത്യാഹിത വിഭാഗത്തിൽ എത്തിയപ്പോൾ ശ്വാസംമുട്ടൽ ആണെന്ന് കണ്ട് കോവിഡ് ചികിത്സാ വിഭാഗത്തിലേക്കു പോകാൻ ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയപ്പോൾ വൈദ്യുതി മുടങ്ങിയിരിക്കുകയാണെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചു. ജീവനക്കാർ പിപിഇ കിറ്റ് ധരിച്ച് എത്തിയപ്പോഴേയ്ക്ക് വിജയൻ മരണത്തിനു കീഴടങ്ങി. ഏകദേശം 9.15ന് ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ച വിജയന് പത്തുമണി വരെയും ചികിത്സ ലഭിച്ചില്ലെന്ന് ആംബുലൻസ് ജീവനക്കാർ പറയുന്നു.
41 വർഷം ഹൈക്കോടതി അഭിഭാഷകൻ, കോവിഡ് പ്രതിസന്ധിയിൽ ചായവിൽപന
ശ്വാസംമുട്ടൽ കോവിഡ് മൂലമാണെന്ന സംശയത്തിലാണ് പനി ചികിത്സയ്ക്കു തയാറാക്കിയിട്ടുള്ള സ്ഥലത്തേക്കു പറഞ്ഞു വിട്ടത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. റെഡിസോണിൽനിന്ന് രോഗലക്ഷണങ്ങളുമായി വരുന്നവർ കോവിഡ് ഐസലേഷനിലേക്കാണ് പോകേണ്ടതെന്നും അതിനാലാണ് അത്യാഹിത വിഭാഗത്തിൽ ചികിത്സ നൽകാതിരുന്നതെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.
ആരോഗ്യ വകുപ്പിന്റെ വ്യക്തമായ നിർദേശപ്രകാരമാണ് ഇത് നടപ്പാക്കുന്നതെന്നും സൂപ്രണ്ട് പറഞ്ഞു. അതേസമയം ആംബുലൻസിലേക്ക് നടന്നു കയറിയ ആൾ ചികിത്സ കിട്ടാതെ മരിച്ചതിലെ ദുഃഖം ആംബുലൻസ് ജീവനക്കാരും പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക