സ്വപ്നാ സുരേഷുമായുള്ള അടുപ്പം മൂലമാണ് വഴിവിട്ടു പല കാര്യങ്ങളും ചെയ്തുകൊടുത്തത് എന്ന് എന്‍ഐഎയ്ക്ക് മുൻപിൽ ശിവശങ്കര്‍ കുറ്റസമ്മതം നടത്തി. തുടക്കത്തില്‍ കുടുംബ ബന്ധമെന്ന വാദമാണ് ഉയര്‍ത്തിയത്. എന്നാല്‍ ചില റിസോര്‍ട്ടുകളില്‍ സ്വപ്നയുമൊത്തുള്ള ശിവശങ്കറിന്റെ ചിത്രങ്ങള്‍ കാണിച്ചതു നിര്‍ണ്ണായകമായി. സ്വപ്നയുമായി പരിധിവിട്ട ബന്ധമുണ്ടെന്ന് ഒടുവില്‍ ശിവശങ്കറിനു സമ്മതിക്കേണ്ടിവന്നു. ഇതാണ് എന്തും വഴിവിട്ടു ചെയ്തു കൊടുക്കാന്‍ കാരണമെന്നും ശിവശങ്കര്‍ പറഞ്ഞു. ഇതോടെ സ്വര്‍ണ്ണ കടത്തില്‍ ശിവശങ്കറിന്റെ പങ്കാളിത്തം കണ്ടെത്താന്‍ കഴിയാത്ത സ്ഥിതി വന്നു.
സ്വപ്നയും സരിത്തും സന്ദീപും ആയുള്ള അടുപ്പവും തുറന്നു പറഞ്ഞു. കുടുബസുഹൃത്ത് എന്ന നിലയിലായിരുന്നു തങ്ങളുടെ അടുപ്പം. സ്വപ്നയുടെ ഫ്ളാറ്റില്‍ പലതവണ പോയിട്ടുണ്ട്. സെക്രട്ടേറിയേറ്റിനടുത്തുള്ള തന്റെ ഫ്ളാറ്റില്‍ സ്വപ്ന വന്നിട്ടുമുണ്ട്. അവര്‍ തനിക്ക് വിലകൂടിയ വിദേശമദ്യം സമ്മാനിച്ചിട്ടുണ്ട്. ഫ്ളാറ്റ് സന്ദര്‍ശനങ്ങള്‍ സ്വര്‍ണക്കടത്ത് ഗൂഢാലോചനയ്ക്കു വേണ്ടിയായിരുന്നില്ലെന്നും സൗഹൃദത്തിന്റെ പേരിലായിരുന്നെന്നും ശിവശങ്കര്‍ കുറ്റ സമ്മതം നടത്തി. ഇത് അംഗീകരിക്കാന്‍ എന്‍ഐഎ നിര്‍ബന്ധിതമാവുകയായിരുന്നു. ഇനിയും ശിവശങ്കറിനെതിരെ തെളിവ് ശേഖരണത്തിന് എന്‍ഐഎ ശ്രമിക്കുന്നുണ്ട്.
കുടുംബവുമായും പരിചയമുണ്ട്. സ്വപ്നയ്ക്കും ഭര്‍ത്താവിനുമൊപ്പം നഗരത്തിലെ റെസ്റ്റോറന്റുകളില്‍ പോയിട്ടുണ്ട്. മാധ്യമങ്ങളില്‍ തന്റേതായിവരുന്ന ചിത്രങ്ങള്‍ സ്വപ്നയുടെ കുടുംബത്തില്‍ നടന്ന വിവാഹച്ചടങ്ങിന്റേതാണ്. സ്വപ്നയ്ക്കു ജോലി നല്കാന് ഇടപെട്ടിട്ടില്ല. കോണ്‍സുലേറ്റിലെ പി.ആര്.ഒ. എന്നുപറഞ്ഞാണു സരിത്തിനെ പരിചയപ്പെടുത്തിയത്. സ്വപ്നയുടെ ഭര്‍ത്താവ് തന്റെ അകന്ന ബന്ധുവാണെന്നും അങ്ങനെയാണു സ്വപ്നയുമായി പരിചയപ്പെട്ടതെന്നും ശിവശങ്കര്‍ മൊഴി ശരിയാണെന്നതും ശിവശങ്കറിന് തുണയായി. സര്‍ക്കാരിന്റെ വിവിധ പരിപാടികളില്‍ സ്വപ്നയുടെ പ്രവൃത്തിപരിചയം ഉപയോഗിച്ചിട്ടുണ്ടെന്നു ശിവശങ്കര്‍ കുറ്റസമ്മതം നടത്തി.
തന്നെ സ്വര്‍ണക്കടത്തു സംഘം ചതിയില്‍പ്പെടുത്തിയെന്നു വാദം ശിവശങ്കര്‍ മുമ്ബോട്ട് വച്ചപ്പോള്‍ അത് അംഗീകരിക്കേണ്ടി വന്നു. എന്‍ഐഎയുടെ മാരത്തണ്‍ ചോദ്യം ചെയ്യലിനിടയില്‍ ശിവശങ്കര്‍ നടത്തിയ തുറന്നു പറച്ചിലുകളുടെ അടിസ്ഥാനത്തില്‍ സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ശിവശങ്കറിന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍ ചില കണ്‍സല്‍റ്റന്‍സി സ്ഥാപനങ്ങളിലേക്കും അന്വേഷണത്തിന്റെ മുന നീങ്ങിയേക്കും. സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കാന്‍ കേസിലെ മുഖ്യപ്രതിയായ റമീസ് അടക്കമുള്ളവര്‍ തന്ത്രം മെനഞ്ഞു. സ്വപ്നയുടെ വീട്ടില്‍ പ്രതികള്‍ ഒരുക്കിയ പാര്‍ട്ടിക്കിടയില്‍ ശിവശങ്കറിനു മദ്യത്തില്‍ ലഹരി കലര്‍ത്തി നല്‍കിയതായും സംശയമുണ്ട്.
ഇത്തരം പാര്‍ട്ടികള്‍ ശിവശങ്കറുമായി അടുക്കാന്‍ സരിത്തും സന്ദീപും ഉപയോഗപ്പെടുത്തി. പാര്‍ട്ടികള്‍ക്കിടയില്‍ ശിവശങ്കറിനെ പുകഴ്ത്തിപ്പറഞ്ഞു വശത്താക്കി. ഇത്തരം പാര്‍ട്ടികള്‍ക്കിടയില്‍ സംഭവിച്ച പലകാര്യങ്ങളും ശിവശങ്കറിനു കൃത്യമായി ഓര്‍മിക്കാന്‍ കഴിയുന്നില്ല. ലഹരി കാരണമാണിതെന്നാണ് സൂചന. ഇതിനെ സാധൂകരിക്കുന്ന മൊഴികള്‍ സ്വപ്നയുടെ അയല്‍വാസികളും അന്വേഷണ സംഘത്തിനു നല്‍കിയിട്ടുണ്ട്. കുടുംബവീട്ടില്‍ നിന്നു മാറി ഫ്ളാറ്റില്‍ താമസിക്കാന്‍ ഇടയായ സാഹചര്യം വിശ്വസനീയമായ രീതിയില്‍ അന്വേഷണ സംഘത്തോടു വിവരിക്കാന്‍ ശിവശങ്കറിനു കഴിഞ്ഞിട്ടുണ്ട്. തന്റെ കുടുംബത്തിലുണ്ടായ പ്രശ്നങ്ങളും ശിവശങ്കര്‍ തുറന്നു പറഞ്ഞുവെന്നാണ് സൂചന. ഇത് ശരിയും ആയിരുന്നു.
സ്വപ്നയുമായുള്ള സൗഹൃദം ശിവശങ്കറിന്റെ വീട്ടിലും പ്രശ്നമുണ്ടാക്കിയെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് മറ്റൊരു ഫ്ളാറ്റിലേക്ക് ശിവശങ്കര്‍ മാറിയതെന്നാണ് സൂചന. ശിവശങ്കറിന്റെ കുടുംബ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതിന് സ്വപ്ന മനപ്പൂര്‍വ്വം ഇടപെടല്‍ നടത്തിയെന്നും സൂചനയുണ്ട്. അങ്ങനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ തന്ത്രത്തില്‍ തങ്ങള്‍ക്കൊപ്പം അടിമയെ പോലെ നിര്‍ത്താന്‍ സ്വപ്നയ്ക്കായെന്നാണ് ഈ ഘട്ടത്തിലെ വിലയിരുത്തല്‍, ശിവശങ്കര്‍ നല്കിയ മൊഴിയില്‍ നിന്നാണ് ഈ നിഗമനത്തിലേക്ക് എന്‍ഐഎ എത്തിക്കുന്നത്. ഇതൊന്നും അല്ല ശരിയെന്ന് സ്വപ്നയും സരിത്തും ഇനി പറഞ്ഞാല്‍ അത് ശിവശങ്കറിന്റെ കാര്യത്തില്‍ നിര്‍ണ്ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക