അപ്രതീക്ഷിതമായുണ്ടായ വാഹനാപകടത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന് ജീവൻ നഷ്ടപ്പെടുന്നത്. അപകടത്തിൽ ബാലുവും കുഞ്ഞും മരിച്ചിരുന്നു. എന്നാൽ മരണത്തിനു തൊട്ടുപുറകേ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ബാലഭാസ്കറിന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.
ധനുഷും രജിഷയും ഒന്നിക്കുന്ന കര്‍ണ്ണന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ
ബാലുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് എത്തിയിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നിലവില്‍ സിബിഐ കേസ് ഏറ്റെടുത്തിരിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛനാണു മുഖ്യമന്ത്രിയെ സമീപിച്ചിരുന്നത്. മരണത്തില്‍ സ്വര്‍ണക്കടത്ത് മാഫിയയ്ക്ക് അടക്കം സംഭവത്തിൽ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ച് ആണ് നിലവില്‍ കേസ് അന്വേഷിച്ചിരുന്നത്. അപകടത്തില്‍പ്പെട്ടപ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നത്.
ശാസ്ത്രീയമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ ഡ്രൈവര്‍ അര്ജുന് പറഞ്ഞത് ബാലഭാസ്കറാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ്. സംഭവ സ്ഥലത്ത് ചിലരെ ദുരൂഹ സാഹചര്യത്തില്‍ കണ്ടതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. ഇവയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക