സംസ്ഥാനത്തെ പല ജില്ലകളിലും മഴ ശക്തമാകുകയാണ്. ദുരന്ത നിവാരണ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു കഴിഞ്ഞു. വിജയപുരം പഞ്ചായത്തില്‍ അപകട സാധ്യതാ മേഖലയിലുള്ള രണ്ടു കുടുംബങ്ങളെ ഒഴിപ്പിച്ചു. ഇവര്‍ ബന്ധുക്കളുടെ വീടുകളിലേക്ക് മാറി. ദുരന്ത സാധ്യതയുള്ള കൂട്ടിക്കലിലെ വല്യേന്ത, കൊടുങ്ങ മേഖലകളില്‍ ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി അനൗണ്‍സ്മെന്റ് നടത്തുകയും ചെയ്തു.
കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ലൂയിസ് പീറ്റര്‍ അന്തരിച്ചു
അപകടസാധ്യതയുള്ള മേഖലകളിലുള്ള ആറു കുടുംബങ്ങളിലെ 19 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ജനങ്ങള്‍ വീടു വിട്ടിറങ്ങാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ കിടപ്പു രോഗികളെ കൂട്ടിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് നടപടി തുടങ്ങുകയും ചെയ്തു. റവന്യു, ഫയര്‍ ഫോഴ്സ്, പോലീസ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കോട്ടയം കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. പൊതുജനങ്ങള്‍ അടിയന്തര സഹായത്തിനും വിവരങ്ങള്‍ നല്‍കുന്നതിനും കണ്ട്രോള് റൂമുകളില്‍ ബന്ധപ്പെടാം.
അണ്‍ലോക്ക് 3 പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; സ്കൂളുകള്‍ തുറക്കില്ല, രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു
കളക്ടറേറ്റ് കണ്ട്രോള് റൂം – 0481 2565400, 2566300, 9446562236, 1077
താലൂക്ക് കണ്ട്രോള് റൂമുകള്‍
കോട്ടയം -0481 2568007,
മീനച്ചില്‍ -048222 12325
വൈക്കം -04829 231331
കാഞ്ഞിരപ്പള്ളി -04828 202331
ചങ്ങനാശേരി -04812 420037
പ്രതികരിക്കാൻ ഇവിടെ എഴുതുക