രാജ്യത്ത് കോവിഡ് രോഗ പ്രതിരോധത്തിൽ അഭിമാന നേട്ടം സ്വന്തമാക്കി ഇന്ത്യ. ആദ്യമായി രാജ്യത്ത്, 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം 50,000 കടന്നിരിക്കുന്നു. 51,255 പേര്‍ക്കാണ് കോവിഡ് പരിശോധന ഫലം നെഗറ്റീവായിരിക്കുന്നത്. രാജ്യത്ത് ആകെ 11,45,629 പേരാണ് രോഗമുക്തി നേടിയത്. ഇന്ത്യയിലെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 64.53% ശതമാനമാണ്.
കിടന്നുറങ്ങുന്നതിനിടെ പാന്റിനകത്ത് മൂർഖൻ കയറി, ഏഴു മണിക്കൂറോളം തൂണിൽ പിടിച്ച് നിന്ന് യുവാവ് – വീഡിയോ
അതേസമയം തുടർച്ചയായ നാലാം ദിവസമാണ് ഇന്ത്യയില്‍ രോഗികളുടെ പ്രതിദിന കണക്ക് 50,000ത്തിന് മുകളില്‍ പോകുന്നത്. പുതുതായി 853 പേര് രോഗം മൂലം മരണത്തിനു കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. ഇതോടെ രോഗം മൂലം രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 37,560ലേക്ക് എത്തിയിട്ടുണ്ട്. രാജ്യത്താകെ 17,50,724 പേര്‍ക്കാണ് രോഗം വന്നത്. ഇന്നലെ മാത്രം 4,63,172 പേരില്‍ നിന്നുമാണ് പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചത്. ഐ.സി.എം.ആറിന്റെ കണക്ക് പ്രകാരം രാജ്യത്ത് ആഗസ്റ്റ് ഒന്ന് വരെ 1,98,21,831 കോവിഡ് ടെസ്റ്റ് നടന്നിട്ടുണ്ട്. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊവിഡ് പരിശോധനയുടെ കാര്യത്തില്‍ അമേരിക്കയാണ് മികച്ചുനില്ക്കുന്നതെന്ന പരാമര്‍ശവുമായി കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നിരുന്നു. കോവിഡ് കാലത്ത് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന പ്രസിഡന്റാണ് ട്രംപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക