കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല പോലീസിനെ ഏല്‍പ്പിച്ചതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് രംഗത്ത്. കോവിഡ് രോഗികളുടെ സമ്ബര്‍ക്ക പട്ടിക തയാറാക്കുന്ന ജോലി പോലീസിനെ ഏല്‍പ്പിച്ചത് ന്യായീകരിക്കാനാകില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന തീരുമാനമാണിതെന്നും ഐഎംഎ ആരോപിച്ചു.
കോവിഡിന്റെ ആദ്യനാളുകളില്‍ കേരളത്തിന് ലഭിച്ച വിജയം കൈവിട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോള്‍. ആരോഗ്യ വിഷയത്തില്‍ അറിവ് ഉള്ളവരെയാവണം സമ്ബര്‍ക്ക പട്ടിക തയാറാക്കുന്ന ജോലി ഏല്‍പ്പിക്കേണ്ടതെന്നും ഐഎംഎ പറയുന്നു. സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം അടിയന്തരമായി കൂട്ടണം. ക്ലസ്റ്ററാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വീടുകള്‍ തോറും പരിശോധന നടത്തണം.
പരിശോധനാ ഫലം കൃത്യമായി അറിയിക്കണം. റിവേഴ്സ് ക്വാറന്റൈന്റെ ഭാഗമായി വയോജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനെന്ന പേരില്‍ ആയുഷ് വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ അശാസ്ത്രീയമാണെന്നും ഐഎംഎ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക