ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. കഴിഞ്ഞ നവംബറില്‍ ആന്ധ്രപ്രദേശിലെ ഗൊല്ലാപുടിയിലായിരുന്നു സംഭവം. പ്രതി ബർലാപുടി പെന്തയ്യയെ 24 മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രത്യേക പോക്സോ കോടതി ചൊവ്വാഴ്ചയാണ് വിധി പ്രസ്താവിച്ചത്.
ഡിഎന്‍എ അനാലിസിസ് ഉൾപ്പെടെ നടത്തി, പഴുതടച്ചാണ് പൊലീസ് ബർലാപുടിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. ഇയാൾക്കെതിരെ ഭാര്യയുൾപ്പെടെ 35 പേർ സാക്ഷി പറഞ്ഞിരുന്നു. മാർച്ചിൽ വിചാരണ പൂർത്തിയായിരുന്നെങ്കിലും ലോക്ഡൗണിനെ തുടർന്ന്, വിധി പറയുന്നത് നീളുകയായിരുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യം തടയുന്നതിനു കഴിഞ്ഞ ഡിസംബറിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്ന ശേഷം സംസ്ഥാനത്ത് ശിക്ഷിക്കപ്പെടുന്ന 18 ാമത്തെ പ്രതിയാണ് ഇയാൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക