പമ്പ അണക്കെട്ടിന്റെ ആറ് ഷട്ടറുകൾ തുറന്നതോടെ പമ്പയുടെ തീരത്ത് അതീവ ജാഗ്രത നിർദേശം . അണക്കെട്ടില്‍ നിന്ന് വെള്ളമൊഴുക്കുന്നത് തുടരുന്നു. റാന്നിയില്‍ പമ്പാനദിയില്‍ വെള്ളമുയര്‍ന്നേക്കും. ആറന്മുളയിലും റാന്നിയിലും പ്രത്യേകസുരക്ഷാക്രമീകരണങ്ങള് ഒരുക്കി.
ജലനിരപ്പ് 983.45 മീററര്‍ എത്തിയതോടെയാണ് പമ്പ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നത്. ജലനിരപ്പ് 982 മീററര്‍ നിയന്ത്രിച്ച് നിര്‍ത്തും. നിലവില്‍ പലയിടത്തും കരകവിഞ്ഞൊഴുന്ന പമ്പയില്‍ 40 സെന്റീമീറ്റര്‍ കൂടി ജലനിരപ്പ് ഉയരാൻ സാധ്യത ഉണ്ട്. പമ്പയുടെയും കക്കാട്ട് ആറിന്റെയും തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഡാമിന്റെ ഷട്ടറുകള്‍ ഒന്‍പതുമണിക്കൂര്‍ തുറന്നുവയ്ക്കും. പമ്പയുടെ തീരത്ത് ആളുകള്‍ക്ക് അധികൃതര്‍ തുടര്‍ച്ചയായി ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്.
വിമാനപകടം: 14 പേരുടെ നില അതീവ ഗുരുതരം; ചികിത്സയിലുള്ളത് 115 പേർ, ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രക്ഷാപ്രവര്‍ത്തനത്തിന് 25 വള്ളങ്ങളുമായി മല്‍സ്യത്തൊഴിലാളികള്‍ എത്തി. ആറന്മുളയില് ആറുവള്ളങ്ങളും തിരുവല്ലയില്‍ അഞ്ച്, അടൂരില്‍ രണ്ട് വള്ളങ്ങള്‍, റാന്നിയില്‍ മൂന്ന് വള്ളങ്ങളും 8 കുട്ടവഞ്ചികളും തുമ്പമണില്‍ ഒരുവള്ളവും എത്തി.
അതേസമയം അണക്കെട്ട് തുറക്കുന്നത് വഴി വലിയ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നാണ് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും പറയുന്നത്. ചെറിയ ഡാമായതിനാൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും കെഎസ്ഇബി വിശദീകരിക്കുന്നു. റാന്നി ടൗണിൽ 19 ബോട്ടുകളും തിരുവല്ലയിൽ ആറ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക