തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സ്വാതന്ത്ര്യദിന പരേഡ് ചുരുക്കും. ഇത്തവണ രാവിലെ ഒമ്പതിന് ശേഷമേ സ്വാതന്ത്റ്യദിനാഘോഷം തുടങ്ങുകയുള്ളൂ. സ്വാതന്ത്ര്യ ദിനാഘോഷ നടത്തിപ്പ് സംബന്ധിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്റാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുക.
തലസ്ഥാനത്ത് പൊലീസ്, പാരാമിലിറ്ററി സേനാംഗങ്ങളുടെ ഏഴു പ്ലാറ്റൂണുകള്‍ മാത്രമേ സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കൂ. മുമ്പ് 25 പ്ലാറ്റൂണുകള്‍ വരെ പങ്കെടുത്തിരുന്നു. ജില്ലാ ആസ്ഥാനങ്ങളില്‍ മൂന്നു മുതല്‍ അഞ്ചു വരെ പ്ലാറ്റൂണുകളുണ്ടാകും. മാര്‍ച്ച് പാസ്റ്റുണ്ടാവില്ല. പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാകില്ല.
കൊവിഡ് പ്രതിരോധത്തിലുള്ള ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സാനിറ്റേഷന്‍ ജീവനക്കാര്‍ തുടങ്ങിയവരുടെ പ്രതിനിധികളെ പ്രത്യേക അതിഥികളായി ക്ഷണിക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന മെഡല്‍ വിതരണം ഇത്തവണ ഉണ്ടാകില്ല. ഇതു പിന്നീടു നടത്തും. സ്വാതന്ത്ര്യസമര സേനാനികളെ ജില്ലാ കളക്ടര്‍മാരോ പ്രതിനിധികളോ വീട്ടിലെത്തി ആദരിക്കും.
ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് ഡിജിറ്റല്‍, സമൂഹ മാദ്ധ്യമങ്ങളിലൂടെ ദേശഭക്തി ഗാനങ്ങള്‍, സന്ദേശങ്ങള്‍ തുടങ്ങിയവ നല്‍കാം. പ്രധാന മന്ദിരങ്ങളില്‍ ദീപാലങ്കാരവും സൗണ്ട് ഷോയും നടത്താം. ബാല്‍ക്കണികളിലും വീടുകളുടെ മുകളിലും ജനങ്ങള്‍ക്കു ദേശീയപതാക വീശി ആഘോഷത്തില്‍ പങ്കാളികളാകാം. ആഘോഷങ്ങള്‍ വെബ്കാസ്റ്റ് ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക