വിവാഹ വിവാദത്തെ തുടർന്ന് ജില്ലാ പഞ്ചായത്തംഗവും സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി അംഗവും ബി.ജി.വിഷ്ണുവിനെ സി.പി.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തു. ആഗസ്റ്റ് ഏഴാം തിയതി നടക്കേണ്ടിയിരുന്ന വിഷ്ണുവുമായുള്ള വിവാഹത്തിൽ നിന്നും പ്രതിശ്രുത വധുവായ ഗീതു സുരേന്ദ്രൻ പിൻമാറിയിരുന്നു.
വിവാഹത്തിൽ നിന്നും പിൻമാറാൻ ഇടയായ സാഹചര്യം വിശദീകരിച്ചു കൊണ്ട് പ്രതിശ്രുത വധുവായ ഗീതു സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ട കുറിപ്പിൽ വിഷ്ണു വിശ്വാസവഞ്ചന നടത്തിയതായി ആക്ഷേപമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷ്ണുവിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതെന്ന് സി.പി. ഐ കയ്പമംഗലം മണ്ഡലം സെക്രട്ടറി ടി.കെ.സുധീഷ് അറിയിച്ചു.
സമൂഹമാധ്യമങ്ങളിൽ അമ്പരപ്പിക്കുന്ന പിന്തുണ ലഭിക്കുന്ന ഇഐഎ 2020 എന്താണ്? ഈ നിയമം എങ്ങനെ നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കും!
ഗീതുവിന്റെ കുറിപ്പ്
ഞാൻ ഗീതു സുരേന്ദ്രൻ എന്റെ വിവാഹം മുടങ്ങിയതുമായി ബന്ധപ്പെട്ട ചില പോസ്റ്റുകളാണ് നവ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ സത്യാവസ്ഥയാണിത്.
എന്റെ വിവാഹമാണ്( 7/08/2020)തീയ്യതി നടക്കാനിരുന്നത്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് വിവാഹം മുടങ്ങി. എന്നെ അറിയാവുന്നവർക്കെല്ലാം എന്റെ കല്യാണത്തെ ക്കുറിച്ചും ഞാൻ ആരെയാണ് കല്യാണം കഴിക്കാൻ പോയിരുന്നതെന്നും നിങ്ങൾക്കറിയാമായിരിക്കും. ഇനി അറിയാത്തവർക്കായി പറയുകയാണ്. ജില്ലാ പഞ്ചായത്ത് മെമ്പർ B.G. വിഷ്ണു (പപ്പൻ )…… ഞാൻ സ്നേഹിക്കുകയും എന്നെ സ്നേഹിച്ചിരുന്നു എന്ന് എന്നെയും എന്റെ കുടുംബത്തെയും നാട്ടുകാരെയും വിശ്വസിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് വിഷ്ണു എന്ന പപ്പൻ. അത് കൊണ്ട് തന്നെ എന്റെ വീട്ടുകാർക്ക് അവർക്കിഷ്ടമില്ലാതിരുന്നിട്ടു പോലും എന്റെ ഒറ്റ നിർബന്ധത്തിനു വഴങ്ങിയാണവർ മറുത്തൊരു വാക്ക് പറയാതെ വിഷ്ണുവിന്റെ കുടുംബവും ചേർന്ന് ഈ കല്യാണം ഏപ്രിൽ 12 നു മൂവായിരം ആളുകളെ ഉൾപ്പെടുത്തി നാടൊട്ടുക്ക് വിളിച്ചു ഒറ്റ ഫങ്ക്ഷനായി നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ കൊറോണയുടെ വരവ് കൊണ്ട് പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഒരു പക്ഷെ കൊറോണ വന്നത് കൊണ്ട് ഒരുപാട് വിഷമിച്ചിരുന്നെങ്കിലും ഇത് കൊണ്ട് ഏക ഗുണമുള്ള വ്യക്തി ഈ ഞാൻ മാത്രമായിരിക്കും എന്നതാണ് എന്റെ ഇപ്പോഴത്തെ വിശ്വാസം. മൂന്ന് തവണ കല്യാണ തീയ്യതി മാറ്റി വക്കുകയും അവസാനം ഓഗസ്റ്റ് 7 നു 20 പേരെ വച്ചു നടത്താൻ തീരുമാനിക്കുകയായിരുന്നു. കല്യാണ തലേ ദിവസം വൈകുന്നേരം വിഷ്ണുവും അയാളുടെ വീട്ടുകാരും വിവാഹ വസ്ത്രങ്ങൾ കൊണ്ട് വന്നിരുന്നു. രാത്രിക്കു രാത്രി തൃശ്ശൂർ നിന്നും അമ്മയെയും സഹോദരിയെയും കൂട്ടി 24 വയസുള്ള പെൺകുട്ടി എന്റെ വീട്ടിൽ വരികയും എന്റെ വീട്ടുകാരുടെ അടുത്ത് വിഷ്ണുവും ഈ കുട്ടിയും തമ്മിൽ കഴിഞ്ഞ 3 വർഷമായി പ്രണയത്തിൽ ആയിരുന്നെന്നും വിവാഹ വാഗ്ദാനം നൽകിയിട്ടുള്ളതുമാണെന്ന വിശ്വാസ യോഗ്യമായ തെളിവുകൾ കാണിച്ചു തന്നു.അവരുടെ മകൾ വഞ്ചിക്കപെട്ടതുപോലെ ഞാനും വഞ്ചിക്കപ്പെടരുതെന്ന ഉദ്ധേശശുദ്ധികൊണ്ടാണ് ഗർഭണിയായ മൂത്തമകളെയും വഞ്ചിക്കപ്പെട്ട ഇളയമകളെയും കൂട്ടി ഇത്ര ദൂരം അവർ വന്നത്. ഈ കാര്യത്തെ കുറിച്ച് അറിയുന്നതിനായി പല തവണ വിഷ്ണുവിനെ എന്റെ വീട്ടുകാർ വിളിച്ചപ്പോൾ കൃത്യമായ മറുപടി നൽകാതെ പിന്മാറുകയും പിന്നീട് ഫോൺ സ്വിച് ഓഫ് ആക്കുകയും ചെയ്തു. അതിനു ശേഷം വിഷ്ണുവിന്റെ വീട്ടുകാരാരും തന്നെ ഇതേ കുറിച്ചു അറിയാനോ പറയാനോ വന്നില്ല പകരം വിഷ്ണു അയച്ച പാർട്ടി പ്രവർത്തകരായ വിപിൻ ചന്ദ്രനും അഖിലേഷും ഉൾപ്പെടുന്ന 5 പേർ വീട്ടിൽ വരികയും അവർ എന്റെ വീട്ടിൽ വന്ന പെൺകുട്ടിയും വിഷ്ണുവും തമ്മിലുള്ള ബന്ധം ബോധ്യമായതിനെ തുടർന്ന് മടങ്ങിപ്പോവുകയും ചെയ്തു. എന്തായാലും വളരെ നല്ല രീതിയിൽ തന്നെ ഞാൻ പറ്റിക്കപ്പെട്ടു. ഇത്രയും വർഷം മാന്യതയുടെ മുഖം മൂടിയണിഞ്ഞ ഈ പകൽ മാന്യനെ വിശ്വസിച്ചതിൽ ഞാൻ ലജ്ജിക്കുന്നു. ഇതു പോലൊരു ചതി വിഷ്ണുവിൽ നിന്നും മറ്റൊരു പെൺകുട്ടിക്കും ഉണ്ടാവരുത്. ഞാൻ വിശ്വസിച്ചു പ്രവർത്തിച്ചിരുന്ന എന്റെ പാർട്ടിയുടെ മറവിൽ നിന്നുകൊണ്ട് ആ പാർട്ടിയെക്കൂടി കളങ്കപ്പെടുത്തുന്ന രീതിയിൽ പാർട്ടിയുടെ നേതൃസ്ഥാനം വഹിക്കുന്ന ഇയാളെ പ്പോലുള്ളവരെ ഇനിയും വച്ചു കൊണ്ടിരിക്കരുതെന്ന് പാർട്ടിയുടെ മുതിർന്ന നേതാക്കളോട് ഞാൻ ആവശ്യപ്പെടുകയാണ്. എനിക്ക് നീതി കിട്ടുന്നതിനുള്ള എല്ലാ നിയമ നടപടികളും ഞാൻ സ്വീകരിച്ചു കഴിഞ്ഞു. ഈ പോസ്റ്റ് വായിക്കുന്നവരും ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഇടാൻ ഉദ്ദേശിക്കുന്നവരും ഞാൻ ഒരു പെൺകുട്ടി ആണെന്നും എന്നെ നിങ്ങളുടെ സഹോദരിയായി കാണണമെന്നും ഞാൻ ആഗ്രഹിക്കുന്നു……
https://www.facebook.com/geethu.surendran.925/posts/1614445285399749?__cft__[0]=AZXdX6IrRpENBglTcjEoaGSRPTXpdwZglnx7N5AOAu-LALaFKvPLewQs2-kb22dF-2uuH0FwlWqQaWR0E1PYtetb2ypc5b740_xbNU178vYtolIYTmRH3zRWMgADVAUWHz0&__tn__=%2CO%2CP-R
പ്രതികരിക്കാൻ ഇവിടെ എഴുതുക