കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി. മണ്‍സൂണ്‍ കാലയളവിലാണ് വിലക്കുള്ളത്. കനത്ത മഴ ലഭിക്കുന്ന വിമാനത്താവളങ്ങളുടെ സുരക്ഷാ പരിശോധന നടത്താനും വ്യോമയാന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വലിയ വിമാനങ്ങളുടെ സർവിസ് പുനഃരാരംഭിക്കുന്നതിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല.
കണ്ണൂരില്‍ ശനിയാഴ്ച മരിച്ച വയോധികയ്ക്ക് കൊവിഡ്; ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്
മഴക്കാലം അവസാനിക്കുന്നത് വരെ ഇത് തുടരാനാണ് നീക്കമെന്ന് വ്യോമയാന മന്ത്രാലയം ഉദ്യോഗസ്ഥൻ അറിയിച്ചു. എയർ ഇന്ത്യ എകസ്പ്രസ് വിമാനം കരിപ്പൂരിൽ അപകടത്തിൽപ്പെട്ടതിന് പിന്നാലെയാണ് നടപടി. ബി 747, എ 350 തുടങ്ങിയ വിമാനങ്ങൾക്കെല്ലാം വിലക്ക് ബാധകമാവും.
വെള്ളിയാഴ്ച എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങിനിടെ തകര്‍ന്ന് വീണതിനിടെ തുടര്‍ന്നാണ് തീരുമാനം. അപകടത്തില്‍ 18 പേര് മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക