ബെയ്റൂട്ട്: 172 പേര് മരിക്കാനിടയായ ലെബനനിലെ ബെയ്റൂട്ടിലുണ്ടായ സ്ഫോടനം സംബന്ധിച്ച് അന്വേഷിക്കാന്‍ അന്താരാഷ്ട്ര അന്വേഷണസംഘത്തോടൊപ്പം എഫ്ബിഐയും. സ്ഫോടനം സംബന്ധിച്ച് എഫ്ബിഐ അന്വേഷിക്കുമെന്ന് യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനായ ഡേവിഡ് ഹാലെ അറിയിച്ചു.
ലെബനന്സിന്റെ ക്ഷണപ്രകാരം അന്താരാഷ്ട്ര അന്വേഷണസംഘത്തോടൊപ്പം എഫ്ബിഐയും ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് നാലിനു ബെയ്റൂട്ട് തുറമുഖത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഗോഡൗണില്‍ മുന്‍കരുതലില്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടണ്‍ അമോണിയം നൈട്രേറ്റിനു തീപിടിച്ചാണ് സ്ഫോടനം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക