സ്വാതന്ത്ര്യം നേടിയെടുത്തിട്ട് ഇന്നേയ്ക്ക് എഴുപത്തിമൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ മഹാത്മാക്കളുടെ ത്യാഗസ്മരണകളുമായി ഉയർന്നു പാറുന്ന ത്രിവർണ്ണ പതാകയ്ക്കൊപ്പം വാനോളം വാഴ്ത്തപ്പെടേണ്ട ഒരു പറ്റം മനുഷ്യരും അവരുടെ പകരംവെയ്ക്കാനില്ലാത്ത ത്യാഗങ്ങളുമുണ്ട്.. പാതി മുഖവും, മുഴു മേനിയും മറച്ച്, ഉറ്റവരിൽ നിന്നും, ഉടയവരിൽ നിന്നും വേർപെട്ട് രാപ്പകലില്ലാതെ മഹാമാരിയോടു പട പൊരുതി ജന്മനാടിനെ മാറോടണയ്ക്കുന്ന അവരെ മറന്നു പോകരുത് നാം…
മനസ്സിനുള്ളിൽ മനുഷ്യത്വത്തിന്റെ മഹാസ്മൃതിയായി അവരിങ്ങനെ മായാതെ നിലകൊള്ളുമ്പോൾ ഒരു മഹാമാരിക്കു മുൻപിലും മുട്ടുകുത്തില്ല നാം. വിരൽ ചേർക്കാതെ മനം ചേർത്തു കൊണ്ട് നമുക്കീ മഹാമാരിയിൽ നിന്നും സ്വതന്ത്രരാകാം… ലോകനന്മയ്ക്കായി ഒരേ മനസ്സോടെ ഒരേ സ്വരത്തിൽ പറയാം, പ്രവൃത്തിക്കാം… ‘ ലോകാ സമസ്താ സുഖിനോ ഭവന്തു ‘ അതിജീവിക്കും നമ്മൾ… !
പ്രതികരിക്കാൻ ഇവിടെ എഴുതുക