കൊച്ചി: കാത്തിരിപ്പിന് ഒടുവില്‍ ക്ലൈമാക്സ്. സീ കേരളത്തിലെ ജനപ്രിയ സംഗീത റിയാലിറ്റി ഷോ ആയ സരിഗമപ കേരളം ആദ്യ സീസണ് വിജയിയായി തൊടുപുഴ സ്വദേശി ലിബിന് സ്കറിയയെ തിരഞ്ഞെടുത്തു. ലിബിന് 25 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. സ്വന്തത്രിയ സരിഗമപ കേരളം ഗ്രാന്‍ഡ് ഫിനാലെക്കൊടുവിലാണ് ലിബിനെ വിജയിയായി പ്രഖ്യാപിച്ചത്. ഏറെ ഉദ്വേഗം നിറഞ്ഞ ഫൈനലില്‍ ഓരോ മത്സരാര്‍ത്ഥിയും ഇഞ്ചോട് ഇഞ്ച് മികച്ചു നിന്നു.
അശ്വിന് വിജയന്, ജാസിം ജമാല്‍ എന്നിവരെ സംയുക്തമായി ഒന്നാം റണ്ണര്‍ അപ്പ് ആയി തിരഞ്ഞെടുത്തു. ഇരുവര്‍ക്കും സമ്മാനത്തുകയായ 10 ലക്ഷം രൂപ ലഭിക്കും. രണ്ടാം റണ്ണറപ്പായി ശ്വേതാ അശോകും, നാലാം സ്ഥാനത്ത് ശ്രീജീഷിനെയും ജൂറി തിരഞ്ഞെടുത്തു. ഇരുവര്‍ക്കും സമ്മാനത്തുകയായ 5 ലക്ഷവും, 2.5 ലക്ഷവും ലഭിക്കും. അഞ്ചാം സ്ഥാനക്കാരിയായ കീര്‍ത്തനക്ക് 2 ലക്ഷം സമ്മാനം ലഭിക്കും. സരിഗമപ കേരളത്തിന്റെ ബെസ്ററ് പെര്‍ഫോര്‍മര്‍ പുരസ്കാരമായ ഒരു ലക്ഷം രൂപക്ക് അക്ബര്‍ ഖാന് അര്‍ഹനായി.
തൊടുപുഴ സ്വദേശിയായ ലിബിന് സ്കറിയ എം എഡ് വിദ്യാര്‍ത്ഥിയാണ്. വളരെ ചെറുപ്പം മുതലേ പാട്ടു പഠിക്കുന്ന ലിബിന് ഒരു മികച്ച പിന്നണി ഗായകനാകാനാണ് താല്പര്യം. സരിഗമപ കേരളത്തിന്റെ ആദ്യ സീസണ് വിജയിയാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്ന് ലിബിന് പറഞ്ഞു.
‘ഞാന്‍ വിജയിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. എല്ലാവരും മികച്ച രീതിയിലാണ് ഫിനാലെയില്‍ പാടിയത്. എന്റെ വിജയം തികച്ചും അപ്രതീക്ഷിതമായി, ‘ലിബിന് പറഞ്ഞു.
അശോകന്റെ പ്രണയം, ഹരിശങ്കറിന്റെ ശബ്ദം; ശ്രദ്ധ നേടി പെയ്യും നിലാവ് വൈറൽ
നടി ഭാവന ഗ്രാന്‍ഡ് ഫിനാലെയില്‍ മുഖ്യാതിഥിയായിരുന്നു. സംഗീതസംവിധായകരായ ഗോപി സുന്ദര്‍, ഷാന്‍ റഹ്മാന് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. കോവിഡ് കാരണം ഷോയുടെ മറ്റൊരു വിധികര്‍ത്താവായിരുന്ന ഗായിക സുജാതയ്ക്ക് ചെന്നൈയില്‍ നിന്ന് എത്താന്‍ കഴിഞ്ഞില്ല, പകരം ഗ്രാന്‍ഡ് ഫൈനലില്‍ മൂന്നാം ജഡ്ജിയായി ഗായിക സിതാര കൃഷ്ണകുമാര്‍ എത്തി.
25 വര്‍ഷം പൂര്‍ത്തിയാക്കിയ സരിഗമപ ഷോയുടെ ആദ്യ മലയാള എഡിഷന് അങ്ങനെ പര്യവസാനമായി. സരിഗമപ കേരളം ഷോയില്‍ പങ്കെടുത്ത മിക്കവരെയും പിന്നണി ഗായകരാക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യത്തോടെ സരിഗമപ കേരളം രണ്ടാം സീസണിലേക്ക് കടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക