സംഘർഷത്തിന്റെ സ്രോതസ്സുകളായി മൂന്നു കാര്യങ്ങളെയാണ് ശാസ്ത്രീയ ചരിത്രാന്വേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന തുസ്സിഡിഡീസ് ചൂണ്ടിക്കാട്ടുന്നത്; ഭയം, ബഹുമാനം, താൽപര്യം. രണ്ടു രാജ്യങ്ങളോ പ്രദേശങ്ങളോ തമ്മിലുള്ള സംഘർഷത്തിനു വഴിതെളിക്കുന്ന ഈ മൂന്നു സ്രോതസ്സുകളുടെയും അപൂർവമായ കൂടിച്ചേരൽ കാണാം, ചൈനയുടെയും തയ്വാന്റെയും ഇടയിൽ.
2023ൽ വീണ്ടും അധികാരം ഉറപ്പിക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ അദമ്യമായ ആഗ്രഹത്തിനു മുന്നിൽ തയ്വാന്റെ ‘തല’ ചൈനീസ് വ്യാളിയുടെ കൈക്കുള്ളിലാകുമോ?തയ്വാനെ കൂട്ടിച്ചേർക്കാനുള്ള ഉദ്യമങ്ങൾ ഉച്ചസ്ഥായിയിലാണെന്നാണു നിഗമനം. യുഎസ് നേവൽ ഇൻസ്റ്റിറ്റ്യൂട്ട് മാഗസിനിൽ യുഎസ് നേവി റിട്ട. അഡ്മിറൽ ജെയിംസ് എം.വിന്നെഫെൽഡ്, സിഐഎ മുൻ ഡപ്യൂട്ടി ഡയറക്ടർ മൈക്കിൾ ജെ.മോറൽ എന്നിവരുടേതായി പ്രസിദ്ധീകരിച്ച ലേഖനമാണു തയ്വാനിലെ ചൈനീസ് മോഹങ്ങളുടെയും തന്ത്രങ്ങളുടെയും ഉള്ളറകൾ പരിശോധിക്കുന്നത്.
സ്വേച്ഛാധിപത്യ ശൈലിയിലുള്ള കമ്യൂണിസ്റ്റ് ഭരണകൂടമെന്ന നിലയിൽ ജനതയുടെ മേലുള്ള പിടി നഷ്ടപ്പെടുന്ന ആശങ്കയിലാണു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. ഭയം ഉപയോഗിച്ചു നിയന്ത്രിക്കുന്നുണ്ടെങ്കിലും മറികടക്കാൻ ജനം ഒരുങ്ങുന്നതാണു വെല്ലുവിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക