ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ മൂന്ന് പേരെ അകത്തിട്ട് കാറ് കത്തിച്ചു. മൂന്ന് പേരെയും പരിക്കുകളോടെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. വേണുഗോപാല്‍ റെഡ്ഡി എന്നയാളാണ് കാറിന് തീകൊളുത്തിയത്. കാറ് കത്തിച്ച ശേഷം ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
സെക്കന്റ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കുന്നയാണ് വേണുഗോപാല്‍ റെഡ്ഡി. കാറിലുണ്ടായിരുന്ന ഗംഗാധര്‍ എന്നയാളുമായി പാര്‍ട്നര്‍ഷിപ്പ് ബിസിനിസ് നടത്തിയിരുന്നു. ബിസിനസ് പൊളിഞ്ഞതോടെ ഇരുവരും തമ്മില്‍ ശത്രുതയായി. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഗംഗാധറും ഭാര്യയും സുഹൃത്തും വേണുഗോപാല്‍ റെഡ്ഡിയുമായി ചര്‍ച്ചയ്ക്ക് ചെന്നിരുന്നു. കാറിലിരുന്നായിരുന്നു ചര്‍ച്ച. സിഗരറ്റ് വലിക്കാനെന്ന വ്യാജേന കാറില്‍ നിന്നിറങ്ങിയ വേണുഗോപാല്‍ വിസ്കി കുപ്പിയില്‍ കരുതിയ പെട്രോള്‍ കാറില്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവം നടന്നയുടനെ വേണുഗോപാല്‍ ഓടി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക